ADVERTISEMENT

ഹേഗ് ∙ പലസ്തീൻ പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയിട്ടുള്ള അധിനിവേശവും കുടിയേറ്റവും നിയമവിരുദ്ധമാണെന്നും എത്രയും വേഗം അവിടെനിന്ന് ഒഴിഞ്ഞുപോകണമെന്നും രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ) ഉത്തരവിട്ടു. വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലം എന്നിവിടങ്ങളിലെ ഇസ്രയേൽ കുടിയേറ്റം രാജ്യാന്തര നിയമങ്ങൾക്കെതിരാണെന്നും അവിടെനിന്ന് ഒഴിഞ്ഞുപോകണമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ ഏറ്റവും വലിയ കോടതിയുടെ 15 ജഡ്ജിമാർ ചേർന്നു പുറപ്പെടുവിച്ച ഉപദേശ രൂപേണയുള്ള വിധി വായിച്ച പ്രസിഡന്റ് നവാഫ് സലാം പറഞ്ഞു.

യുഎൻ പൊതുസഭയിൽ 2022ൽ ഉയർന്ന നിയമപ്രശ്നത്തെ തുടർന്നുള്ള കേസിലാണ് ഇപ്പോഴത്തെ വിധി.  ഇസ്രയേൽ സ്വന്തം ഭൂമിയിൽ കഴിയുന്നതിനെ എങ്ങനെ അധിനിവേശമെന്നു വിശേഷിപ്പിക്കാനാവുമെന്ന് ഇസ്രയേൽ പ്രസിഡന്റ് ബന്യാമിൻ നെതന്യാഹു   പ്രതികരിച്ചു.

മധ്യ ഗാസയിലും തെക്കൻ ഗാസയിലെ റഫയിലും ഇസ്രയേൽ സേന കനത്ത ആക്രമണം തുടരുകയാണ്. നുസുറത്ത് അഭയാർഥി ക്യാംപിൽ നടന്ന ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. റഫയിൽ ആക്രമണത്തെ ഹമാസ് ശക്തമായി പ്രതിരോധിക്കുന്നുണ്ട്. ബുറേജ് അഭയാർഥി ക്യാംപിൽ നടന്ന ആക്രമണത്തിൽ 5 പേർ    കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം        അറിയിച്ചു.

യെമനിലെ ഹൂതികൾ ഇസ്രയേലിലെ ടെൽ അവീവിൽ ഡ്രോൺ ആക്രമണം നടത്തി. ഒരാൾ കൊല്ലപ്പെടുകയും 10 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഏദൻ കടലിടുക്കിൽ ചരക്കുകപ്പലിനു നേരെയും ആക്രമണമുണ്ടായി. പലസ്തീനിലെ യുഎൻ ഏജൻസികൾക്കുള്ള സഹായം ബ്രിട്ടനിലെ പുതിയ സർക്കാർ പുനഃസ്ഥാപിച്ചു.

English Summary:

International Court of Justice says Israeli settlements in Palestine are illegal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com