സൂര്യനുദിക്കും മുൻപേ വീട്ടുപടിക്കലെത്തിയ ആദ്യ പത്രം. അതായിരുന്നു ഈനാടു. മെച്ചപ്പെട്ട വാഹനസൗകര്യമൊന്നുമില്ലാത്ത 1970കളിലെ ആന്ധ്രയിൽ മറ്റു പത്രങ്ങളെല്ലാം വായനക്കാരുടെ വീട്ടിലെത്തുമ്പോ‍ൾ രാവിലെ 9 കഴിയും. ആ പതിവിനെ പഴങ്കഥയാക്കാൻ റാമോജി കൂട്ടുപിടിച്ചത് പാൽക്കാരനെയായിരുന്നു. ഗ്രാമപാതകളിലൂടെ അതിരാവിലെ പാലുമായിറങ്ങുന്നവരുടെ സൈക്കിളുകളിൽ ഒരു കെട്ടു പത്രം കൂടി സീറ്റുപിടിച്ചു. ആന്ധ്രയിൽ അതൊരു പുതുപുത്തൻ ആശയമായിരുന്നു. ഇന്ന് എന്ന അർഥമുള്ള ‘ഈനാടു’ ആന്ധ്രക്കാരുടെ എന്നത്തെയും പത്രമായി. പത്രവിതരണത്തിന്റെ സമയത്തിൽ മാത്രമല്ല, പത്രവായനയിലും പുതുമ കൊണ്ടുവരാൻ റാമോജിക്കു കഴിഞ്ഞു. തെലുഗു ഭാഷാപത്രങ്ങളിൽ അന്നു വരെ പടിക്കു പുറത്തായിരുന്ന വിദേശവാർത്തകളെ റാമോജി ഈനാടുവിലൂടെ ആന്ധ്രയിലെ ജനങ്ങളിലെത്തിച്ചു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com