കാടുവിഴുങ്ങിക്കൊണ്ടിരിക്കുന്ന ആ സ്കൂൾ കെട്ടിടത്തിലെ കറുത്ത ബോർഡിൽ ആരോ കുറിച്ചിട്ടത് ഇന്നും മായാതെ കിടക്കുന്നുണ്ട്; 6/8/18. അന്നായിരുന്നു ആ സ്കൂളിൽ അവസാനമായി കുട്ടികൾ വന്നത്. പിന്നീട് ഒരു കുട്ടിക്കുപോലും അവിടേക്ക് കടന്നു ചെല്ലാൻ സാധിച്ചില്ല. മണ്ണിൽ പുതഞ്ഞുപോയ ഒടിഞ്ഞ കസേരയും ഡെസ്കും ബെഞ്ചും പ്രതാപകാലത്തിന്റെ പ്രതീകമായി കിടക്കുന്നു. ബോർഡിൽ കുത്തിക്കുറിച്ചിട്ടത് ഇനിയും മാഞ്ഞുപോയിട്ടില്ല. 2018 ഓഗസ്റ്റ് എട്ടിന് ഉരുൾപൊട്ടി മണ്ണും വെള്ളവും ഒലിച്ചുപോയത് മേൽമുറി എന്ന ഗ്രാമത്തിന്റെ കാലത്തെക്കൂടി പകുത്തുകൊണ്ടാണ്. മേൽമുറി ഗ്രാമം ഉരുൾപൊട്ടലിന് ശേഷം ഏറക്കുറെ ഇല്ലാതായി എന്നു പറയാം. ഉരുൾപൊട്ടലിന്റെ നടുക്കുന്ന ഓർമയായി സ്കൂൾ കെട്ടിടം തേയിലത്തോട്ടത്തിനിടയിൽ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നു. സ്കൂൾ തകർന്നതോടെ കുട്ടികളെ മദ്രസക്കെട്ടിടത്തിലേക്ക് മാറ്റി പഠനം തുടരുകയായിരുന്നു. അഞ്ച് വർഷമായി മദ്രസക്കെട്ടിടത്തിലെ സ്കൂളിലാണ് കുട്ടികൾ പഠിക്കുന്നത്. അവിടുത്തെ പരിമിതമായ സൗകര്യങ്ങളിൽ മനോഹരമായ പ്രൈമറി സ്കൂൾ കാലം കടന്നുപോകേണ്ടി വന്നത് നിരവധി കുട്ടികൾക്കാണ്. ഉരുൾപൊട്ടലിൽ സ്കൂളും ഏതാനും വീടുകളും മാത്രമാണ് തകർന്നതെങ്കിലും അത് സൃഷ്ടിച്ച ഭീതി

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com