മോദിയുടെ വിശ്വസ്ത ‘അംബാസഡർ’; പഞ്ചാബിൽ ബിജെപി ‘നയതന്ത്ര’വുമായി തരൺജിത്
Mail This Article
പഞ്ചാബിലെ അമൃത്‌സർ നഗരാതിർത്തു പുറത്തു ഗ്രീൻ അവന്യൂവിലെ തരൺജിത് സിങ് സന്ധുവിന്റെ വീട്. ഹൗസിങ് സൊസൈറ്റിയിൽ കനത്ത പൊലീസ് കാവൽ. കർഷക സംഘടനകളുടെ വീടുതടയൽ സമരം കാരണം സുരക്ഷ ശക്തമാക്കിട്ടുണ്ട്. അകത്തു ബിജെപി നേതാക്കളെല്ലാം തിരക്കിൽ. മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ പുലർത്തിയിരുന്ന അച്ചടക്കവും മുൻകരുതലും പ്രചാരണത്തിലും ദൃശ്യമാണ്. പ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെല്ലാം വിശ്രമിക്കാനും ചൂടിനെ പ്രതിരോധിക്കാനും വീട്ടുവളപ്പിൽ പ്രത്യേക പന്തൽ സജ്ജീകരിച്ച് കൂളർ ഘടിപ്പിച്ചിരിക്കുന്നു. വീടിനുള്ളിലെ പത്രസമ്മേളനങ്ങളും പുറത്തെ റോഡ്ഷോകളും യോഗങ്ങളുമെല്ലാം ഇവിടെ തൽസമയം ദൃശ്യമാക്കുന്നു. പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലേക്കു കടന്നതോടെ വിവിധ ബിജെപി ദേശീയ നേതാക്കളാണു അമൃത്‌സറിലേക്കെത്തുന്നത്. തേജസ്വി സൂര്യ, മനോജ് തിവാരി തുടങ്ങിയവർ കഴിഞ്ഞ ദിവസം പ്രചാരണത്തിൽ ഒപ്പമുണ്ടായിരുന്നു. 1988 ബാച്ച് ഇന്ത്യൻ ഫോറിൻ ഉദ്യോഗസ്ഥന്റെ ബിജെപി പ്രവേശവും അമൃത്‌സറിലെ ലോക്സഭാ തിരഞ്ഞെടുപ്പു സ്ഥാനാർഥിത്വവും