ഒരു കൂട്ടുകക്ഷി മന്ത്രിസഭയെ നയിക്കുകയോ അതിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലാത്ത ഭരണാധികാരിയാണു നരേന്ദ്ര മോ‍ദി. മുഖ്യമന്ത്രിയെന്ന നിലയിൽ ഒറ്റക്കക്ഷിസർക്കാരിനെയാണ് അദ്ദേഹം നയിച്ചത്. കേന്ദ്രത്തിൽ സഖ്യമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ 2 ഭരണകാലാവധിയിലും ബിജെപിക്കു തനിച്ചു ഭൂരിപക്ഷമുണ്ടായിരുന്നതിനാൽ ഫലത്തിൽ ഒറ്റക്കക്ഷിഭരണമായിരുന്നു. വിലപേശാൻ പോയിട്ടു ശബ്ദമുയർത്താൻപോലുമാവാത്ത അവസ്ഥയിലായിരുന്നു സഖ്യകക്ഷികൾ. ഇപ്പോൾ അതല്ല സ്ഥിതി. കൂട്ടുകക്ഷികളെ ആശ്രയിച്ചാവും മൂന്നാം മോദി സർക്കാരിന്റെ നിലനിൽപ്. കൂട്ടുകിട്ടിയിരിക്കുന്നതോ കൂട്ടുകക്ഷിഭരണത്തിലെ 2 താപ്പാനകളെ. ഉരസലുകൾ തീർച്ചയായും പ്രതീക്ഷിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com