ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതു ശക്തികേന്ദ്രങ്ങളിലെ വോട്ടു ചോർച്ച സിപിഎം പരിശോധിക്കും. കാസർകോട്, പാലക്കാട്, ആറ്റിങ്ങൽ, സിറ്റിങ് സീറ്റായ ആലപ്പുഴ എന്നിവിടങ്ങളിലാണ് പാർട്ടിക്ക് ആശങ്ക ജനിപ്പിക്കുന്ന തരത്തിൽ വോട്ടു മറിഞ്ഞത്. എറണാകുളത്ത് തൊണ്ണൂറായിരത്തിലേറെ വോട്ടു ചോർന്നതും നേതൃത്വത്തിനു ഞെട്ടലാണ്. കൊല്ലത്ത് ഏകദേശം 57,000 വോട്ട് നഷ്ടപ്പെട്ടു. ആലപ്പുഴയിൽ കഴിഞ്ഞ തവണ എ.എം.ആരിഫിന് 4,45,970 വോട്ട് ലഭിച്ചിടത്ത് ഇത്തവണ 3,41,047 ആയി കുറഞ്ഞു. എസ്എൻഡിപിയുടെ പ്രവർത്തനം ബിജെപി സ്ഥാനാർഥിക്ക് അനുകൂലമായതാണ് പ്രധാന കാരണമെന്ന നിഗമനത്തിലാണു നേതൃത്വം. എസ്എൻഡിപിയുടെ സംഘടനാ സംവിധാനത്തിൽ ബിജെപിക്കു കയറാൻ കഴിയുന്നത് നിസ്സാരമായി കാണരുതെന്ന വികാരമാണ് നേതാക്കൾ പ്രകടിപ്പിക്കുന്നത്. ചില മേഖലകളിൽ ഉൾപ്പാർട്ടി പ്രശ്നങ്ങളും ബാധിച്ചു. തിരിച്ചുപിടിക്കുമെന്ന് സിപിഎം കണക്കുകൂട്ടിയ കാസർകോടും പാലക്കാടും

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com