പന്ന്യൻ പറഞ്ഞു: ‘ഞാൻ ബിനോയിയുടെ ശ്രദ്ധയിൽ പെടുത്തിയതാണ്’; കാനം പറഞ്ഞത് ആരുടെ പേര്?
Mail This Article
രാജ്യസഭാ സീറ്റ് വിഭജനം സംബന്ധിച്ച തീരുമാനം എൽഡിഎഫ് കൈക്കൊണ്ട അതേദിവസം സിപിഐ നിർവാഹകസമിതി യോഗം സെക്രട്ടറി ബിനോയ് വിശ്വം വിളിച്ചുചേർത്തതു ബോധപൂർവമായിരുന്നു. രാവിലെ ആരംഭിച്ച ആ യോഗം തുടരണം എന്ന് ആവശ്യപ്പെട്ടിട്ടാണ് സിപിഎമ്മുമായുള്ള ചർച്ചയ്ക്കായി ഇടയ്ക്ക് അദ്ദേഹം എകെജി സെന്ററിലേക്കു പോയത്. സീറ്റ് നിഷേധിക്കുമെന്നു തോന്നിയാൽ ‘പാർട്ടിയിൽ ആലോചിച്ചു മറുപടി പറയാം’ എന്ന് അവരോടു പറയാനും എത്ര കടുത്ത തീരുമാനവും പാർട്ടിയെക്കൊണ്ട് എടുപ്പിക്കാനുമായിരുന്നു പുറപ്പാട്. സിപിഎമ്മും അതു മനസ്സിലാക്കിയിട്ടുണ്ടാകാം. ക്ഷോഭിക്കാതെ, ചിരിച്ചുകൊണ്ടുതന്നെ ‘സീറ്റല്ലാതെ മറ്റൊന്നും ഉദിക്കുന്നില്ല’ എന്ന് ആവർത്തിച്ചുകൊണ്ടിരുന്ന ബിനോയിക്കു മുന്നിൽ മുഖ്യമന്ത്രി വഴങ്ങി. ആ നേട്ടം പക്ഷേ, പാർട്ടിക്ക് ആഘോഷിക്കാൻ കഴിഞ്ഞോയെന്നു സംശയമാണ്. സ്ഥാനാർഥിയെ തീരുമാനിക്കാൻ യോഗം ചേർന്നപ്പോൾ നാലു പേരുകൾ ബിനോയ് മുന്നോട്ടുവച്ചു: