പാലക്കാട് കവളപ്പാറയിൽ എന്റെ അച്ഛമ്മ കറുത്തകലത്തിൽ വേവിച്ചിരുന്ന ചുവന്ന പെ‍ാടിയരിക്കഞ്ഞി മറക്കാനാവാത്ത ഒരു മഹാരാസപ്രതിഭാസമാണ്. അതിന്റെ നറുമണം പിടിച്ചെടുക്കാൻ ഇലക്ട്രോണിക് മൂക്കോ ബാഷ്പീകരണത്തിനു സഹായിക്കുന്ന രാസവസ്തുക്കളെ വിശകലനം ചെയ്യാൻ വാതക ക്രെ‍ാമാറ്റോഗ്രഫോ മാസ് സ്പെക്ട്രോമീറ്ററോ മാർദവവും മിനുസവും കൊഴുകൊഴുപ്പും അളക്കാൻ റിയോമീറ്ററോ വിസ്കോമീറ്ററോ ഉണ്ടായിരുന്നില്ല. അടുക്കളയിൽ കഞ്ഞി തയാറാക്കാൻ കുറഞ്ഞതു 15 മിനിറ്റ് വേണം. അഞ്ചു മിനിറ്റിനുള്ളിൽ തയാറാക്കുന്ന നിമിഷക്ക‍ഞ്ഞിയുമുണ്ട്. സമയക്കുറവും പാചകത്തിലെ പരിചയക്കുറവും ജീവിതശൈലിയിലെ മാറ്റവും ആരോഗ്യ അവബോധവും കൂട്ടായി നിമിഷക്കഞ്ഞിക്കു ജന്മം നൽകി. വേവിച്ച അരിയിൽ ചൂടുവെള്ളം ചേർത്തു നിമിഷങ്ങൾക്കുള്ളിൽ തയാറാക്കുന്ന കഞ്ഞിയാണത്. ആവശ്യത്തിനു പോഷകം ചേർത്തു സമ്പുഷ്ടമാക്കാം. ഹൈപ്പർ മാർക്കറ്റുകളിലെ ഷെൽഫിൽ അത് ഇടം നേടിയിരിക്കുന്നു. സർഗാത്മകതയുടെ നിറകുടമാണു കഞ്ഞി. തനിമയുള്ള പ്രാദേശികമാറ്റങ്ങൾ അതിനു വൈവിധ്യമേകുന്നു. ബയോടെക്നോളജിയുടെ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com