മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെയുണ്ടായ വധശ്രമം യുഎസിൽ കോളിളക്കം സൃഷ്ടിക്കുക മാത്രമല്ല, ലോകത്തെ ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ജോ ബൈഡനും ട്രംപും തമ്മിൽ നടന്ന ആദ്യ സംവാദത്തിനുശേഷം ഇതുവരെ എല്ലാവരും ചർച്ച ചെയ്തിരുന്നത് ബൈഡന്റെ മാനസികവും ശാരീരികവുമായ ആരോഗ്യസ്ഥിതിയെക്കുറിച്ചാണ്. ഒരു തവണകൂടി പ്രസിഡന്റായിരിക്കാനുള്ള ആരോഗ്യം ബൈഡനുണ്ടോ എന്നു സംശയിക്കുന്നവരുടെ എണ്ണം അദ്ദേഹത്തിന്റെ പാർട്ടിയിൽതന്നെ കൂടിവരികയുമായിരുന്നു. പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഡെമോക്രാറ്റിക് പാർട്ടി മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്തണമെന്നു ഹോളിവുഡിലെ പ്രശസ്ത ചലച്ചിത്രതാരവും ബൈഡന്റെ വലിയ അനുഭാവിയുമായ ജോർജ് ക്ലൂണി പരസ്യമായി അഭിപ്രായപ്പെട്ടത് അദ്ദേഹത്തിനു കനത്ത പ്രഹരമാവുകയും ചെയ്തു. എന്തായാലും, ചെവിയിൽ തൊട്ടുരുമ്മി കടന്നുപോയ വെടിയുണ്ടയിൽനിന്നു ഡോണൾഡ് ട്രംപ് അദ്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തോടെ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com