‘ഇനിയും നിപ്പ വരാം; ഈ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ വൈകരുത്’: ‘വവ്വാൽ മുന്നറിയിപ്പ്’ എപ്പോൾ നൽകണം?
Mail This Article
×
ഇത് അഞ്ചാംതവണയാണ് കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഓരോ പ്രാവശ്യവും നിപ്പ കടന്നുവന്നപ്പോൾ മാധ്യമങ്ങളിലൂടെ വളരെ വിശദമായ ചർച്ചകൾ നടന്നു. അതിനാൽ ലോകത്തിൽ നിപ്പയെക്കുറിച്ച് ഏറ്റവുമധികം ബോധമുള്ള ജനത മലയാളികളാണെന്നു പറയാം. നിപ്പയുടെ ലക്ഷണങ്ങൾ എന്താണ്, രോഗം പകരുന്നത് എങ്ങനെ, രോഗസംക്രമണത്തിന്റെ രീതി എങ്ങനെ, രോഗം എത്രമാത്രം ഗുരുതരമാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു സാധാരണക്കാർക്കു നല്ല ധാരണയുണ്ട്. എന്നിരുന്നാലും, രോഗത്തെ പ്രതിരോധിക്കൽ എപ്പോഴും സാധ്യമാവണമെന്നില്ല. രോഗത്തിന്റെ മൂലസ്രോതസ്സുകൾ വവ്വാലുകളാണെന്നതാണു കാരണം. ഇക്കാര്യം സംശയത്തിന് ഇടയില്ലാത്ത രീതിയിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. അവർ പ്രസിദ്ധീകരിച്ച പഠനങ്ങളിൽത്തന്നെ, നിപ്പ ബാധയുണ്ടായ സമയങ്ങളിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.