ADVERTISEMENT

കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചി നഗരത്തിൽ ആദ്യത്തെ ബുട്ടിക്ക് തുറന്ന് രാജ്യത്തെ മുൻനിര ആഡംബര പ്രീമിയം വാച്ച് റിട്ടെയ്‌ലർ ബ്രാന്‍ഡുകളിൽ ഒന്നായ ഇത്തോസ് ലിമിറ്റഡ്. ജൂണ്‍ 21ന് ഇടപ്പള്ളി ബൈപ്പാസ് റോഡിൽ പ്രവർത്തനം ആരംഭിച്ച ഇത്തോസ് സമ്മിറ്റ് ബുട്ടിക് ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര വാച്ച് സ്റ്റോറാണ് കൊച്ചിയിൽ തുറന്നത്. ലോകത്തിലെ മികച്ച വാച്ച് നിർമാതാക്കളുടെ വൈഭവം ആദരിക്കുന്ന തരത്തിൽ വിപുലമായ രീതിയിലായിരുന്നു ഉദ്ഘാടനം.

6000 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ട് നിലകളിലായി വ്യാപിച്ചുകിടക്കുന്ന മൾട്ടി- ബ്രാൻഡ് സ്റ്റോറിൽ ജേക്കബ് ആൻഡ് കോ, ബോവെറ്റ്, ബെൽ ആൻഡ് റോസ്, പർമിഹിയാനി, നോർഖേയ്ൻ, അർണോൾഡ് ആൻഡ് സൺ, ലൂയി മോയ്നെ തുടങ്ങിയ ലോകത്തിലെ മുൻനിര ലക്ഷ്വറി ബ്രാൻഡുകളിൽ നിന്നുള്ള വാച്ചുകളുടെ വിപുലമായ ശേഖരം ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു. 35 ആഡംബര വാച്ച് ബ്രാൻഡുകൾ കൊച്ചിയിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്നതും ഇത്തോസ് ബുട്ടിക്കിലൂടെയാണ്.

കൊച്ചിയിലെ പുതിയ സ്റ്റോറിലൂടെ രാജ്യത്തിന്റെ ദക്ഷിണ മേഖലയിൽ സജീവ സാന്നിധ്യമാകാൻ ഒരുങ്ങുകയാണ് ഇത്തോസ്. ‘‘കൊച്ചിയിലെ വിപണിയിലും കേരളത്തിലെ ഉപഭോക്താക്കളിലും വലിയ പ്രതീക്ഷയാണുള്ളത്. കൊച്ചിയിലെ ആഡംബര വിപണി വളർച്ചയുടെ പാതയിലാണ്. 35ലധികം ആഡംബര ബ്രാൻഡുകൾ ഇവിടെ അവതരിപ്പിക്കുന്നുണ്ട്. ലക്ഷ്വറി ബ്രാൻഡുകളെ തിരഞ്ഞെടുക്കുന്നവരാണ് പ്രധാനമായും ഞങ്ങളുടെ ഉപഭോക്താക്കൾ. കൊച്ചിയിൽ പുതിയ ഉപഭോക്താക്കളെ ഞങ്ങൾ പ്രതീക്ഷിക്കുന്നു.’’– ഇത്തോസ് അധികൃതർ അറിയിച്ചു.  

2003 ൽ പ്രവർത്തനം ആരംഭിച്ച ഇത്തോസിന്റെ ഇന്ത്യയിലെ 64-ാമത്തെ സ്റ്റോറാണ്. മറ്റു ഇത്തോസ് ബുട്ടിക്കുകൾ പോലെ രൂപകൽപനയിലും കൊച്ചിയിലെ സ്റ്റോർ വേറിട്ടുനിൽക്കുന്നു.

ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ പർച്ചേസുകൾ നടത്താൻ ഗ്രൗണ്ട് ഫ്ലോറിൽ വിശാലമായ ലോഞ്ച് ഏരിയ ഒരുക്കിയിട്ടുണ്ട്. വിൽപനയ്ക്കു പുറമേ വാച്ചുകൾ സർവീസ് ചെയ്യാനായി വിദഗ്ധരായ ടെക്നീഷ്യന്മാരും ഇത്തോസ് സ്റ്റോറിൽ സജ്ജമാണ്. വിവിധ മേഖലകളിലെ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

English Summary:

Ethos Limited Unveils India's Largest Luxury Watch Store in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com