ADVERTISEMENT

ഹരിപ്പാട് ∙ സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള രണ്ടുമാസത്തെ വേതന കുടിശിക ഉടൻ നൽകണമെന്നും സുപ്രീം കോടതി വിധി ഉണ്ടായിട്ടും കിറ്റ് കമ്മിഷൻ പൂർണമായും നൽകാത്ത സർക്കാർ നിലപാട് റേഷൻ വ്യാപാരികളോടുള്ള വെല്ലുവിളിയാണെന്നും എകെആർആർഡിഎ ആലപ്പുഴ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. വ്യാപാരികൾക്കുള്ള വേതനം മൂന്നു മാസത്തേക്ക് ഗവൺമെന്റ് അനുവദിച്ചിട്ടും ധന വകുപ്പിന്റെ ക്ലിയറൻസ് കിട്ടാത്തതു മൂലമാണ് നൽകാത്തതെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം.ആറുവർഷം മുൻപ് അനുവദിച്ച വേതന പാക്കേജാണ് നിലവിലുള്ളത്. പാക്കേജ് പരിഷ്കരിക്കണമെന്നു വ്യാപാരികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

ഇതിനാൽ കടകൾ അടച്ചിട്ടുള്ള സമരപരിപാടികൾ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഉടൻ ഉണ്ടാകുമെന്നും യോഗം അറിയിച്ചു.ആലപ്പുഴ ജില്ല പ്രസിഡന്റ് മോഹൻ ഭരണിക്കാവ് അധ്യക്ഷത വഹിച്ചു. ബി. ഉണ്ണിക്കൃഷ്ണപിള്ള, മുരളി വൃന്ദാവനം, അനിൽ തോമസ്, എസ്.ഷംസുദ്ദീൻ, തോമസ് മാത്യു, അജി പുത്തൂർ, രാധാകൃഷ്ണൻ ചെങ്ങന്നൂർ, എന്നിവർ പ്രസംഗിച്ചു.

English Summary:

Ration dealers in Alappuzha, Kerala, represented by EAKRRDA, are demanding the immediate release of their two months' pending wages. They are also protesting the government's refusal to fully pay the kit commission despite a Supreme Court order. The Food Department cites a lack of clearance from the Finance Department for the delay in wage disbursement. Dealers are further demanding a revision of their wage package, which has remained stagnant for six years.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com