ADVERTISEMENT

ചെങ്ങന്നൂർ ∙ വജ്രജൂബിലി നിറവിലെത്തിയ ചെങ്ങന്നൂർ ഗവ. ഐടിഐ രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുന്നു. ആധുനിക രീതിയിൽ ക്യാംപസിൽ നിർമിച്ച അക്കാദമിക് ബ്ലോക്കും ഹോസ്റ്റൽ കെട്ടിടവും നാളെ രാവിലെ 11.30നു മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സ്പെക്ട്രം തൊഴിൽമേളയുടെ സംസ്ഥാന തല ഉദ്ഘാടനവും മന്ത്രി  നിർവഹിക്കും. ഐടിഐ അങ്കണത്തിൽ നടക്കുന്ന യോഗത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. 

1960ൽ ആരംഭിച്ച ഗവ. ഐടിഐ കെട്ടിടങ്ങൾ ജീർണാവസ്ഥയിലായതിനെ തുടർന്ന് മന്ത്രി സജി ചെറിയാൻ നൽകിയ നിർദേശത്തെ തുടർന്ന് 20 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിട സമുച്ചയം നിർമിച്ചത്. മൂന്നു നിലകളിലായി 72,345 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച അക്കാദമിക് ബ്ലോക്കിൽ 30 സ്മാർട്ട് ക്ലാസ് മുറികൾ, 5 വർക്‌ഷോപ്പുകൾ, 200 സീറ്റുകൾ ഉള്ള കോൺഫറൻസ് ഹാൾ, ഡ്രോയിങ് ഹാൾ, ലൈബ്രറി, സ്റ്റോർ, ശുചിമുറികൾ എന്നിവയുണ്ട്.  12,917 ചതുരശ്രയടിയിൽ നാലു നിലകളിലായി നിർമിച്ച ഹോസ്റ്റൽ കെട്ടിടത്തിൽ 68 വിദ്യാർഥികൾക്ക് താമസിക്കാം.

വെള്ളിയാഴ്ച നടക്കുന്ന തൊഴിൽ മേളയിൽ ടിടികെ പ്രസ്റ്റീജ്, ഒഇഎൻ, ടിവിഎസ് ഉൾപ്പെടെയുള്ള കമ്പനികളും ആയിരത്തിലേറെ ഉദ്യോഗാർഥികളും പങ്കെടുക്കും. പുതിയ കെട്ടിടങ്ങളിൽ ക്ലാസ് മുറികളും ഹോസ്റ്റലും ആരംഭിക്കുന്നതു വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്താൻ സഹായിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഐടിഐ പ്രിൻസിപ്പൽ സി.എൽ. അനുരാധ, സീനിയർ സൂപ്രണ്ട് കെ.എസ്. സുകേഷ് കുമാർ, പ്ലേസ്മെന്റ് ഓഫിസർ കെ. രതി, ഗ്രൂപ്പ് ഇൻസ്ട്രക്ടർ പി.കെ. മഹേഷ്, സ്റ്റാഫ് സെക്രട്ടറി ബി. ജയകുമാർ, പിടിഎ ട്രഷറർ അഭയ് ഡി.കുറുപ്പ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

English Summary:

Chengannur Government ITI marks its 60th anniversary with the opening of new facilities and a state-level job fair, highlighting its commitment to providing quality technical education and employment opportunities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com