ADVERTISEMENT

ആലപ്പുഴ ∙ എഎൻ പുരത്ത് ദേശീയപാതയിൽ പൈപ്പ് പൊട്ടിയുണ്ടായ കുഴിയിൽ ആളുകളും വാഹനങ്ങളും വീഴുന്നു. പത്ത് കടകളിൽ വെള്ളം കയറി.മൂന്നു മാസമായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കണ്ടിട്ട് അധികൃതർക്ക് അനക്കമില്ല. അതേസമയം മനോരമ വാർത്തയെ തുടർന്നു പഴവങ്ങാടി പമ്പ് ഹൗസിന്റെ വാൽവ് വളരെ വേഗം നന്നാക്കി. ഇന്നലെ പുലർച്ചെ മുതൽ ജലവിതരണം തുടങ്ങി. പക്ഷേ മുല്ലയ്ക്കൽ, തിരുമല, പള്ളാത്തുരുത്തി, വഴിച്ചേരി, പാലസ് വാർഡുകളിൽ എല്ലാ വീടുകളിലും ജലം കിട്ടാൻ രണ്ട് ദിവസമെടുക്കും.

നഗരസഭയിലും ജല അതോറിറ്റിയിലും പരാതിപ്പെട്ട് മടുത്തപ്പോൾ കഴിഞ്ഞ ആഴ്ച കലക്ടർക്ക് പരാതി നൽകി. പരാതി വാങ്ങി രസീത് നൽകിയതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നു കൗൺസിലർ സുമ വിനീഷ് പറഞ്ഞു. നടപ്പാതയും കടകളുടെ തിണ്ണയും കരകവിഞ്ഞ് സമീപത്തെ വീടുകളിൽ വരെ വെള്ളമെത്തി.പഴയ ഓട പൊട്ടിപ്പൊളിഞ്ഞ ഭാഗം വെള്ളത്തിൽ മുങ്ങി നിൽക്കുന്നതിനാൽ അതിലാണ്   യാത്രക്കാർ വീഴുന്നതെന്നും സുമ പറഞ്ഞു. തീരദേശ മേഖലയിലും പൈപ്പ് പൊട്ടുന്നു. തുമ്പോളി പള്ളിയുടെ പടിഞ്ഞാറ് റോഡിന് നടുക്കാണ് പൈപ്പ് പൊട്ടി വലിയ കുഴിയായത്.  ഗതാഗതത്തിനും ഇത് ഭീഷണിയാണ്. 

English Summary:

This article highlights the plight of AN Pura residents grappling with a hazardous pit and waterlogging due to a broken pipe on the National Highway. It criticizes the authorities' inaction despite months of public suffering. The article also covers the restoration of water supply in affected wards following media intervention.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com