ADVERTISEMENT

എടയ്ക്കാട്ടുവയൽ ∙ അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്നു തിരുമറയൂരിൽ സംഘം ചേർന്നെത്തിയവർ വീട്ടിൽ കയറി ഗർഭിണി അടക്കമുള്ള കുടുംബത്തെ ആക്രമിച്ചു. വീട്ടമ്മയ്ക്കു വെട്ടേറ്റു. 4 പേർക്കു പരുക്ക്. തിരുമറയൂർ നടുപ്പറമ്പിൽ തോമസ് (64), ഭാര്യ അല്ലി (62), മകൻ അജി (31), മരുമകൾ കീർത്തന (22) എന്നിവർക്കാണു പരുക്കേറ്റത്. വീട്ടുകാരും തൊട്ടടുത്ത താമസക്കാരും തമ്മിൽ വീടിനു പിന്നിലെ മലയിൽ നിന്നുള്ള മഴവെള്ളം ഒഴുകി പ്പോകുന്നതു സംബന്ധിച്ചു നേരത്തെ തർക്കം നിലനിന്നിരുന്നു. ഇതാണ് അക്രമത്തിലേക്കു നയിച്ചത്. സംഘം ചേർന്നുള്ള ആക്രമണത്തിൽ അല്ലിയുടെ കഴുത്തിൽ  വെട്ടേറ്റു.

വെള്ളിയാഴ്ച രാത്രി ഏഴോടെ അയൽവാസിയായ പേഴുംചുവട്ടിൽ രമണനും ബന്ധുക്കളും സംഘമായെത്തി വീട്ടിൽക്കയറി ആക്രമിക്കുകയായിരുന്നുവെന്ന് അജി പറയുന്നു. 3 മാസം ഗർഭിണിയായ ഭാര്യ കീർത്തനയെ വീട്ടിൽ നിന്നു പുറത്തേക്കു തള്ളിയിട്ട ശേഷം പിതാവിനെയും അമ്മയെയും വീടിനകത്തു കയറി ആക്രമിച്ചെന്നും തടയാൻ ഓടിയെത്തിയ തന്നെ മർദിച്ചെന്നും അജി പറഞ്ഞു. പരുക്കേറ്റ 4 പേരും ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ 5 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നു മുളന്തുരുത്തി പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com