ADVERTISEMENT

കാക്കനാട്∙ സംസ്ഥാനത്ത് പൊതുനിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ള എ ഐ ക്യാമറകൾ കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങൾ വഴി കഴിഞ്ഞ മാർച്ച് 31 വരെ പിഴ ഇനത്തിൽ ഈടാക്കിയത് 59,46,18,500 രൂപ. 675 ക്യാമറകൾ സ്ഥാപിച്ചതിൽ 668 ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയതും പിഴ ഈടാക്കിയതും തിരുവനന്തപുരം ജില്ലയിലെ ക്യാമറകൾ വഴിയാണ് 7,19,48,000 രൂപ. ക്യാമറകൾ കൂടുതലുള്ളതും തിരുവനന്തപുരത്താണ് 82.

ഓരോ ജില്ലകളിലും ക്യാമറകൾ കണ്ടെത്തിയ നിയമലംഘനം വഴി പിഴയായി ഈടാക്കിയ തുക, ക്യാമറകളുടെ എണ്ണം ബ്രാക്കറ്റിൽ: എറണാകുളം 5,26,74,500 (60), കൊല്ലം 4,78,35,000 (50), പത്തനംതിട്ട 3,49,81,250 (43), ആലപ്പുഴ 3,40,88,500 (40), കോട്ടയം 3,25,36,000 (42), ഇടുക്കി 2,34,00,500 (37), തൃശൂർ 4,95,04,500 (45), പാലക്കാട് 3,43,13,750 (43), മലപ്പുറം 6,34,47,500 (48), കോഴിക്കോട് 5,69,54,500 (60), വയനാട് 2,19,78,000 (26), കണ്ണൂർ 4,01,81,000 (47), കാസർകോ‌ട് 3,07,75,500 (45). എ വൺ ക്യാമറകളും അനുബന്ധ സംവിധാനങ്ങളും ഉൾപ്പെടെ 85,25,26,885 രൂപയാണ് വില. 9.4 കോടി രൂപ മാത്രമേ സർക്കാർ ഇതുവരെ ചെലവഴിച്ചിട്ടുള്ളു.

ഓരോ ക്യാമറയ്ക്കും 10,81,870 രൂപ മുതൽ 11,16,215 രൂപ വരെ വിലയുണ്ട്. അപകടത്തിൽ കേടു സംഭവിക്കുന്നതും കണക്റ്റിവിറ്റിയിലെ പോരായ്മകളും പ്രകൃതി ദുരന്തവും സാമൂഹിക വിരുദ്ധരുടെ ഇടപെടലുകളും മൂലമാണ് ഏതാനും ക്യാമറകൾ പ്രവർത്തനരഹിതമായതെന്ന് വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയെ ഗതാഗത വകുപ്പിൽ നിന്ന് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com