ADVERTISEMENT

കൊച്ചി∙ യുഎസിലേക്കുള്ള കടൽച്ചെമ്മീൻ കയറ്റുമതി ഉൾപ്പെടെ സമുദ്രോൽപന്ന കയറ്റുമതി മേഖലയിലെ പ്രശ്നങ്ങളും അവയെ തരണം ചെയ്യാൻ സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) നടത്തുന്ന ശ്രമങ്ങളും കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ സാന്നിധ്യത്തിൽ അവലോകനം ചെയ്തു. എംപിഇഡിഎ സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രിയെ ചെയർമാൻ ഡി.വി. സ്വാമി, ഡയറക്ടർ എം. കാർത്തികേയൻ എന്നിവർ ചേർന്നു സ്വീകരിച്ചു.  എംപിഇഡിഎയുടെ പ്രവർത്തനങ്ങളും സമുദ്രോൽപന്ന കയറ്റുമതി മേഖലയിലെ നേട്ടങ്ങളും കേന്ദ്രമന്ത്രി വിലയിരുത്തി. ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്ന കയറ്റുമതി അളവ് 2023-24 കാലയളവിൽ എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ എത്തിയെങ്കിലും മൂല്യത്തിൽ ഇടിവുണ്ടായിരുന്നു. 17,81,602 ടൺ കയറ്റി അയച്ചപ്പോൾ 7.38 ബില്യൻ ഡോളർ (60,523.89 കോടി രൂപ) ആയിരുന്നു കയറ്റുമതി മൂല്യം.

English Summary:

Despite record-breaking export volumes in 2023-24, India's seafood export sector, including shrimp exports to the US, faces challenges impacting overall value. Union Minister L. Murugan reviewed these issues with MPEDA, exploring strategies to enhance the industry's global competitiveness.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com