ADVERTISEMENT

മംഗളൂരു ∙ സഹപ്രവർത്തകനിൽനിന്നു കൈക്കൂലി വാങ്ങിയ പൊലീസ് ഇൻസ്‌പെക്‌ടറെ ലോകായുക്ത അറസ്റ്റ് ചെയ്തു. കർണാടക റിസർവ് പൊലീസ് കൊണാജെ സ്റ്റേഷനിലെ ഇൻസ്‌പെക്ടർ മുഹമ്മദ് ഹാരിസ് ആണു കോൺസ്റ്റബിളിന്റെ സ്ഥലം മാറ്റം ഒഴിവാക്കാൻ 18000 രൂപ കൈക്കൂലി വാങ്ങുമ്പോൾ പിടിയിലായത്. സ്റ്റേഷനിലെ തന്നെ കോൺസ്റ്റബിൾ അനിൽ ആണു പരാതിക്കാരൻ.

ഇയാളുടെ സ്ഥലം മാറ്റം ഒഴിവാക്കാനായി 50000 രൂപ ഹാരിസ് കൈക്കൂലി വാങ്ങിയിരുന്നു. മാസം 6000 രൂപ ആയാണു നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി പണം നൽകാൻ കഴിഞ്ഞിരുന്നില്ല. കൈക്കൂലി ലഭിക്കാത്തതിനാൽ ഹാരിസ് അനിലിനെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നു രഹസ്യമായി ലോകായുക്തയ്ക്ക് പരാതി നൽകുകയായിരുന്നു. 3 മാസത്തെ തുക ഒരുമിച്ചു നൽകണം എന്ന ആവശ്യത്തെത്തുടർന്ന് 18000 രൂപ നൽകുമ്പോഴാണ് ലോകായുക്ത ഹാരിസിനെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com