ADVERTISEMENT

കാസർകോട്∙ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഒന്നാം പ്രതിയായ മഞ്ചേശ്വരം നിയമസഭ തിരഞ്ഞെടുപ്പ് കോഴക്കേസിൽ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളും കുറ്റവിമുക്തരാക്കിയത് സിപിഎം–ബിജെപി അവിശുദ്ധ ബന്ധത്തിലാണെന്ന ആരോപണവുമായി പ്രതിപക്ഷം. എൽഡിഎഫ് സ്ഥാനാർഥി തന്നെ പരാതിക്കാരനായ കേസായിട്ടും സുന്ദരയെ ബിജെപി നേതാക്കൾ തടങ്കലി‍ലാക്കി ഭീഷണിപ്പെടുത്തിയെന്നു തെളിയിക്കുന്നതിനു ആധാരമായ രേഖകളും തെളിവുകളും ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോൺഗ്രസും മുസ്‌ലിം ലീഗും ആരോപിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകിയ സാക്ഷി മൊഴികൾ തന്നെ പ്രതിഭാഗത്തിനു അനുകൂലമായി മാറിയതും പ്രോസിക്യൂഷനു തിരിച്ചടിയായി.കേസി‍ൽ പരാതി നൽകിയ വി.വി.രമേശനു വേണ്ടിയും സർക്കാരിനു വേണ്ടിയും  സർക്കാർ നിയോഗിച്ച സ്പെഷൽ പ്രോസിക്യൂട്ടർ സി.ഷുക്കൂർ, സാക്ഷി കൂടിയായ സുന്ദരയ്ക്കു വേണ്ടി എ.ജി.നായർ എന്നിവരും പ്രതികൾക്കു വേണ്ടി പി.വി.ഹരി, കെ.ശ്രീകാന്ത്, സുഷമ നമ്പ്യാർ, ഗിരീഷ് റാവു, കെ.എസ്.ചന്ദ്രശേഖര, ആർ.ജി.ബിന്ദു എന്നീ അഭിഭാഷകർ ആണ് കോടതിയി‍ൽ ഹാജരായിരുന്നത്.

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് നാൾവഴി
2021 മാർച്ച് 22
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥി കെ.സുന്ദര പത്രിക പിൻവലിച്ചു. ബിജെപിയിൽ ചേർന്നെന്നും എൻഡിഎ സ്ഥാനാർഥിയായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും സുന്ദര പറഞ്ഞു.
ജൂൺ 05
പത്രിക പിൻവലിക്കാൻ തനിക്ക് രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും കോഴ കിട്ടിയതായി  കെ. സുന്ദരയുടെ വെളിപ്പെടുത്തൽ
ജൂൺ 07
കൈക്കൂലി നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ ബദിയടുക്ക പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മഞ്ചേശ്വരത്ത് മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി വി.വി.രമേശൻ കാസർകോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയിലാണ് കേസെടുക്കാൻ കോടതി നിർദേശിച്ചത്. 

‘മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനടക്കമുള്ള പ്രതികളെ കോടതി വിട്ടയച്ച സംഭവം കേസന്വേഷിച്ച പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഗുരുതര വീഴ്ചയാണ്. വരാനിരിക്കുന്ന ഉപ തിരഞ്ഞെടുപ്പുകളിലും ത്രിതല തിരഞ്ഞെടുപ്പിലും ഇതിനെതിരെ പൊതുജനം പ്രതികരിക്കും.’

ജൂൺ 11
സുന്ദരയ്ക്കു നൽകാൻ ഫോൺ വാങ്ങിയ ആളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു
ജൂൺ 29
കെ.സുന്ദര മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തി. മുൻപ് പൊലീസിനും ജില്ലാ ക്രൈംബ്രാഞ്ചിനും നൽകിയ മൊഴിയിൽ ഉറച്ചു നിന്നെന്നും മൊഴി മാറ്റിയിട്ടില്ലെന്നും സുന്ദര പറഞ്ഞു
സെപ്റ്റംബർ 16
കെ.സുരേന്ദ്രനെ ജില്ലാ ക്രൈംബ്രാഞ്ച് ഒന്നേ കാൽ മണിക്കൂർ ചോദ്യംചെയ്തു.
ഡിസംബർ 17
സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറായി സി.ഷുക്കൂറിനെ നിയമിച്ചു

‘കെ.സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കന്മാരെ കുറ്റവിമുക്തനായ വിധി വർത്തമാന കാലത്ത് പ്രതീക്ഷിച്ചതാണ്. കൃത്യമായ തെളിവുകളും സാക്ഷികളും പരാതിക്കാരനുമൊക്കെ ഉണ്ടായിട്ടും പൊലീസ് സംവിധാനത്തിനോ സംസ്ഥാന സർക്കാരിന്റെ പ്രോസിക്യൂഷനോ  കോടതി മുൻപാകെ അത് സമർഥിക്കാൻ കഴിയാത്തത് സർക്കാർ സംവിധാനങ്ങളുടെ കഴിവുകേടല്ല, സിപിഎമ്മും സംസ്ഥാന സർക്കാരും തുടരുന്ന ബിജെപി കൂട്ടുകെട്ടിന്റെ ഫലമാണ്.’

2022  ജൂൺ 07
തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ.സുരേന്ദ്രനുൾപ്പെടെ 6 ബിജെപി നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
2023 ജനുവരി 11
കെ.സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ജില്ലാ ക്രൈംബ്രാഞ്ച് സംഘം കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പട്ടികജാതി–പട്ടികവർഗ വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ, തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ, അന്യായമായി തടങ്കലി‍ൽ വയ്ക്കൽ, തിരഞ്ഞെടുപ്പിൽ കൈക്കൂലി നൽകൽ എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകൾ.
ഫെബ്രുവരി 25
കെ.സുരേന്ദ്രൻ ഒന്നാം പ്രതിയായി ജില്ലാ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി സ്വീകരിച്ചു. മേയ് 20 നു കോടതിയിൽ ഹാജരാകാൻ പ്രതികൾക്കു സമൻസ് അയച്ചു. 

‘ സർക്കാർ ആവശ്യമായ വാദമുഖങ്ങൾ ഉന്നയിച്ചില്ല. കൊടകര കുഴൽപ്പണ കേസിലും സമാനമായ അവസ്ഥയാണ് ഉണ്ടായത്. സംഘപരിവാർ– സിപിഎം കൂട്ടുകെട്ട് ഇതി‍ൽ വ്യക്തമാണ്.;

ഒക്ടോബർ 25
കെ.സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികൾക്കും ജാമ്യം. 
2024 ജൂലൈ 11
പ്രതികൾ നൽകിയ വിടുതൽ ഹർജിയിൽ കോടതി വാദം കേട്ടു.
സെപ്റ്റംബർ 24
കെ.സുരേന്ദ്രന്റെ വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി; 
ഒക്ടോബർ 5
സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളും കുറ്റക്കാരല്ലെന്ന് കോടതി വിധി

‘തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തന്നെ അയോഗ്യനാക്കാനും ബിജെപിയെ താറടിച്ചു കാണിക്കാനും ആസൂത്രിതമായി കെട്ടിച്ചമച്ച കള്ളക്കേസായിരുന്നു ഇതെന്ന് കോടതിക്ക് ബോധ്യമായി. സിപിഎം, കോൺഗ്രസ്, ലീഗ് നേതാക്കൾ ഒരു പോലെ ഇതിൽ പങ്കാളികളായി..’

English Summary:

The recent acquittal of BJP state president K. Surendran in the Manjeshwaram Assembly Election Bribery Case has sparked accusations of political manipulation. Opposition parties, including the Congress and Muslim League, claim the prosecution failed to present adequate evidence, hinting at a potential alliance between the BJP and CPM. This controversial decision has ignited debate and raised concerns about corruption within Kerala politics.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com