മെഡിക്കൽ ക്യാംപിൽ പരിശോധന നടത്തി; വ്യാജ ഡോക്ടർ അറസ്റ്റിൽ
Mail This Article
ഉപ്പള ∙ മെഡിക്കൽ ക്യാംപിൽ രേഖകളില്ലാത്തയാൾ ചികിത്സ നടത്തി എന്ന പരാതിയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാർക്കാട് കളരിക്കാൽ സി.എം.ജമാലുദ്ദീൻ (56) ആണ് മഞ്ചേശ്വരം പൊലീസ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ജമാലുദ്ദീന് ജാമ്യം അനുവദിച്ചു. ഉപ്പള പച്ചിലംപാറയിൽ ഫ്രണ്ട്സ് ക്ലബ്ബിന്റെയും ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ കഴിഞ്ഞ 16നു മർമ ചികിത്സാ ക്യാംപ് നടത്തിയിരുന്നു. ക്യാംപിൽ രോഗികളെ പരിശോധിക്കുന്നയാൾക്ക് യോഗ്യത ഇല്ലെന്ന് ഒരു സംഘടന കലക്ടർ, ഡിഎംഒ എന്നിവർക്കു പരാതി നൽകി.ഡപ്യൂട്ടി ഡിഎംഒ കെ.സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഡോക്ടർമാർ പരാതി പരിശോധിച്ച ശേഷം കഴമ്പുണ്ടെന്നു കണ്ടെത്തി പൊലീസിൽ പരാതി നൽകി. പിന്നീട് ക്യാംപിലെത്തിയ പൊലീസ് സംഘം ജമാലുദ്ദീനെ അറസ്റ്റ് ചെയ്തു. നാട്ടുവൈദ്യനാണ് ജമാലുദ്ദീൻ എന്ന് ക്ലബ് പ്രതിനിധി പറഞ്ഞു. ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന തരത്തിൽ ചികിത്സ നടത്തി പൊതുജനങ്ങളെ വഞ്ചിച്ചെന്ന പരാതിയിലാണു കേസെടുത്തതെന്നു പൊലീസ്