ADVERTISEMENT

പുനലൂർ ∙ എച്ച്ഐവി ബാധിതനായി ചികിത്സയിലിരിക്കെ, 10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ 49 വയസ്സുകാരന് മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകളിലാണ് ശിക്ഷ.

പിഴ ഒടുക്കിയില്ലെങ്കിൽ 9 മാസം കൂടി കഠിന തടവും വിധിച്ചിട്ടുണ്ട്. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ഡിസ്ട്രിക്ട് ജഡ്ജി ടി.ഡി.ബൈജുവാണ് ശിക്ഷ വിധിച്ചത്. ഇന്ത്യയിൽ തന്നെ അത്യപൂർവമായതും ഹീനവും നിന്ദ്യവുമാണ് ഈ കേസിന് ആസ്പദമായ സംഭവങ്ങളെന്നു കോടതി നിരീക്ഷിച്ചു.

2020ൽ ആണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിച്ചു. 28 രേഖകളും ഹാജരാക്കി. തെന്മല പൊലീസ് ഇൻസ്പെക്ടർ എം.ജി.വിനോദാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.അജിത്ത് ഹാജരായി. ഇരയായ കുട്ടിക്ക് ലീഗൽ സർവീസസ് അതോറിറ്റി 1,00,000 രൂപ നഷ്ടപരിഹാരം നൽകാനും വിധിയിൽ നിർദേശമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com