ADVERTISEMENT

കൊട്ടാരക്കര ∙ നിയമലംഘനവുമായി മണ്ണ് ലോറികൾ. ഇന്നലെ മാത്രം നൂറുകണക്കിനു ലോറികളാണ് മണ്ണുമായി എംസി റോഡിലൂടെ പാഞ്ഞത്. ഇതിൽ മിക്കതും അമിത ലോഡ് കയറ്റിയിരുന്നതായി മറ്റു യാത്രക്കാർ ആരോപിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ആയിരുന്നു പലതിന്റെയും യാത്ര. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം കിഴക്കൻ മേഖലയിൽ മണ്ണെടുപ്പും നിലംനികത്തലും അനിയന്ത്രിതം ആയതായി പരാതിയുണ്ട്. ചുമതലപ്പെട്ട പല ഉദ്യോഗസ്ഥരും ഈ നിയമലംഘനത്തിനു കണ്ണടച്ചു എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. മിക്ക രാഷ്ട്രീയ പാർ‌ട്ടികളും മണ്ണെടുപ്പു ലോബിക്ക് എതിരെ സമരം ചെയ്യാതെയും അധികാരം ഉപയോഗിച്ചും ആത്മാർഥമായി സഹായിച്ചെന്നും ആക്ഷേപമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com