ADVERTISEMENT

കടയ്ക്കൽ ∙ സസ്പെൻഷനിൽ കഴിയുന്ന പൊലീസുകാരൻ നിലമേൽ വളയിടം ചരുവിള പുത്തൻ വീട്ടിൽ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതി ചിതറ കല്ലുവെട്ടാംകുഴി വിശാസ് നഗർ യാസിൻ മൻസിലിൽ സഹദിനെ കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട ഇർഷാദിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഉച്ചയ്ക്കു ശേഷം നിലമേൽ കണ്ണങ്കോട് മുസ്‌ലിം ജമാഅത്തിൽ കബറടക്കി.

കഴിഞ്ഞ ദിവസം രാവിലെയാണു സഹദിന്റെ വീട്ടിൽ ഇർഷാദിനെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സഹദിനെ പിതാവ് അബ്ദുൽ സലാം ഇയാളെ പൊലീസിനു കൈമാറുകയായിരുന്നു. ലഹരിമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവരാണ് ഇവരെന്നു പൊലീസ് പറഞ്ഞു. ഞായർ രാത്രി 8നു ശേഷം മയക്കത്തിലായ ഇർഷാദിനെ കത്തി ഉപയോഗിച്ചു കഴുത്തറുത്തെന്നു സഹദ് പൊലീസിനോട് പറഞ്ഞു. എന്നാൽ, കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ചു പൊലീസിനു വ്യക്തമായ വിവരമില്ല.

ഇന്നലെ ഉച്ചയ്ക്കു താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു ശേഷം സഹദിനെ കടയ്ക്കൽ കോടതിയിൽ ഹാജരാക്കി. പിന്നീട് റിമാൻഡിൽ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി. സഹദിനെ ഒട്ടേറെത്തവണ ക‍ഞ്ചാവ്, എംഡിഎംഎ വിൽപന നടത്തിയതിനു പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തേ നിലമേലിൽ കോഴിക്കടയിലെ ജീവനക്കാരനായിരുന്നു. സ്പോർട്സ് ക്വോട്ടയിൽ 2020ൽ പൊലീസിൽ ജോലി ലഭിച്ച ഇർഷാദ് സ്ഥിരമായി ജോലിക്കെത്താതായതോടെയാണു നടപടി നേരിട്ടത്. കൊട്ടാരക്കര ഡിവൈഎസ്പി കെ.ബിജുകുമാർ, ചിതറ ഇൻസ്പെക്ടർ സന്തോഷ് എന്നിവരാണു കേസ് അന്വേഷിക്കുന്നത്.

English Summary:

A suspended policeman, Sahd, is under arrest for the alleged murder of Irshad in Nilamel, Kerala. Police suspect drug involvement, as both were habitual users. The investigation is ongoing.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com