ADVERTISEMENT

എരുമേലി ∙ പ്ലാച്ചേരി ചെറിയ പാലത്തിന്റെ തകർന്ന കൈവരിയുടെ അറ്റകുറ്റപ്പണി വൈകുന്നു. കഴിഞ്ഞ ശബരിമല തീർഥാടന കാലത്താണു തീർഥാടക വാഹനം ഇടിച്ച് കൈവരി തകർന്നത്. ഈ വർഷം തീർഥാടനം ആരംഭിക്കാൻ ഒന്നര മാസം കൂടി മാത്രം ബാക്കി നിൽക്കെ ഉടൻ കൈവരിയുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കണമെന്നാണ് ആവശ്യം. പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന ഹൈവേ വികസിപ്പിച്ചതോടെ പതിനായിരക്കണക്കിനു വാഹനങ്ങളാണ് ദിവസവും ഈ റോഡിലൂടെ യാത്രചെയ്യുന്നത്.

ഹൈവേയിൽ നിന്ന് എരുമേലി റോഡിലേക്ക് പ്രവേശിക്കുന്ന പ്ലാച്ചേരി പാലത്തിനു വേണ്ടത്ര വീതിയില്ല. ഇതാണ് അപകടകാരണം. തിരുവനന്തപുരം –കാസർകോട് മലയോര ഹൈവേയുടെ നിർമാണത്തിന്റെ ഭാഗമായി പ്ലാച്ചേരി മുതൽ കരിങ്കല്ലുമ്മൂഴി വരെയുള്ള റോഡ് വികസിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. എന്നാൽ ഈ കരാറിലും പ്ലാച്ചേരി പാലം വീതി കൂട്ടുന്നില്ല. ഇതേ റോഡിലെ കരിമ്പിൻതോട്, കരിങ്കല്ലുമ്മൂഴി പാലങ്ങളുടെ വീതി വർധിപ്പിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി പാലത്തിന്റെ മണ്ണ് പരിശോധനയും നടത്തി. പ്ലാച്ചേരി– കരിങ്കല്ലുമ്മൂഴി റോഡ് ഫണ്ട് ബോർഡ് ആണ് റോഡ് നവീകരണം നടത്തുന്നത്. 7.5 കിലോമീറ്റർ ദൂരം 33.50 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഈ റോഡ് വികസനത്തിനൊപ്പം പ്ലാച്ചേരി ചെറിയ പാലവും വീതികൂട്ടി നവീകരിക്കണമെന്നാണു ആവശ്യം ഉയരുന്നത്.

English Summary:

The damaged handrail on the Plachery Bridge, a crucial access point for the Sabarimala pilgrimage route, remains unrepaired despite the approaching pilgrimage season. The narrow bridge, experiencing heavy traffic since the development of the Punalur-Moovattupuzha State Highway, poses a safety risk to commuters and pilgrims.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com