ADVERTISEMENT

കോഴിക്കോട് (കീഴരിയൂർ)∙ ഒരേ ദിവസം പിറന്ന നാലുപേരും ഒന്നിച്ച് അമ്മയ്ക്കും അച്ഛനുമൊപ്പം കന്നിവോട്ടു ചെയ്യാനെത്തിയത് പോളിങ് ഉദ്യോഗസ്‌ഥർക്കും വോട്ടു ചെയ്യാനെത്തിയ മറ്റുള്ളവർക്കും കൗതുകാഴ്ചയായി. കോഴിക്കോട് കൊയിലാണ്ടി കീഴരിയൂര്‍ നെല്ല്യാടിത്താഴ വീട്ടില്‍ പ്രകാശന്റെയും ബിബിനയുടെയും മക്കളായ അഭിനന്ദ, അഭിജിത്ത്, അഭിനവ്, അഭിനയ് എന്നിവരാണ് വടകര ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പിൽ കന്നി വോട്ടു ചെയ്യാനായി നടുവത്തൂർ യുപി സ്കൂളിലെ 132–ാംപോളിങ് സ്‌റ്റേഷനിൽ എത്തിയത്.

കോഴിക്കോട് മെഡിക്കൽ കോളജ് ഐഎംസിഎച്ചിൽ കടിഞ്ഞൂൽ പ്രസവത്തിലാണ് ബിബിന നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഹരിശ്രീ കുറിച്ചത് മുതൽ നാലു പേരും വാർത്തയായിരുന്നു. അഭിജിത്തും അഭിനവും തലശ്ശേരി എൻടിടിഎഫിൽ നിന്ന് എൻജിനീയറിങ് പൂർത്തിയാക്കി പ്ലെയ്സ്മന്റോടുകൂടി മുംബൈയിലേക്കും ബെംഗളൂരുവിലേക്കും പോകാനിരിക്കുകയാണ്. അഭിനന്ദയും അഭിനയ്‌യും ഡിഗ്രി ഫൈനൽ പരീക്ഷ എഴുതി റിസൽട്ടിനായി കാത്തിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com