അണ്ണക്കുട്ടൻചാലിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
Mail This Article
×
ചക്കിട്ടപാറ∙ പഞ്ചായത്തിൽ 10ാം വാർഡിലെ അണ്ണക്കുട്ടൻചാൽ കാഞ്ഞിരക്കടവ് മേഖലയിൽ കൃഷിഭൂമിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. പേരാമ്പ്ര എസ്റ്റേറ്റ് മേഖലയിൽ നിന്നു പെരുവണ്ണാമൂഴി റിസർവോയർ നീന്തിയാണ് കാട്ടാന കൃഷിയിടത്തിൽ എത്തിയത്. തണ്ടേൽ വർക്കിയുടെ 150 വാഴ, തെങ്ങ്, കമുക് എന്നിവയാണ് നശിപ്പിച്ചത്. കാലായിൽ ബിനുവിന്റെ വാഴക്കൃഷി നശിപ്പിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി കാട്ടാന ഈ മേഖലയിൽ ഇറങ്ങി നാശം വിതയ്ക്കുകയാണ്. പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലെ മേഖലയാണിത്. കാട്ടാന ശല്യം നിയന്ത്രിക്കാൻ വനം വകുപ്പ് അധികൃതർ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും ആനയെ തുരത്താൻ പടക്കം ഉൾപ്പെടെ വിതരണം ചെയ്യണമെന്നും കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പാപ്പച്ചൻ കൂനന്തടം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.