ADVERTISEMENT

കോഴിക്കോട്∙ പൈപ്പ് ലൈൻ വഴി വീടുകളിൽ പാചക വാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ റോഡിൽ നടക്കാവ് പൊലീസ് സ്റ്റേഷനു സമീപം എടുത്ത കുഴി അപകടഭീതി ഉയർത്തുന്നതായി പരാതി. റോഡിനു മധ്യഭാഗത്തായി എടുത്ത കുഴിക്കു ചുറ്റും നാട ചുറ്റി വച്ചതു മാത്രമാണ് മുന്നറിയിപ്പ്. കുഴി സംബന്ധിച്ചു കൃത്യമായ മുന്നറിയിപ്പു നൽകാൻ രാത്രി  സംവിധാന ഇല്ലാത്തതിനാൽ പ്രയാസപ്പെടുന്നുണ്ടെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി. പൈപ്പ് ലൈനിൽ പരിശോധന നടത്താൻ ഒരാഴ്ച മുൻപാണ് ഇവിടെ കുഴിയെടുത്തത്. 

5 ദിവസത്തിനകം പരിശോധന പൂർത്തിയാക്കി കുഴി മൂടൂമെന്ന് കരാറുകാർ വ്യക്തമാക്കി. ജില്ലയിൽ 7 പഞ്ചായത്തുകളിലാണ് ഇപ്പോൾ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി വീടുകളിൽ പൈപ്പുവഴി പാചക വാതകം എത്തിയിരിക്കുന്നത്. കോർപറേഷൻ പ്രദേശത്ത് വീടുകളിൽ എൽപിജി എത്തിക്കാൻ പൈപ്പിടൽ പുരോഗമിക്കുകയാണ്. പ്രധാന ലൈനിൽനിന്ന് ഡിസ്ട്രിക്ട് റഗുലേറ്റിങ് സ്കിഡുകളിൽ (ഡിആർഎസ്) എത്തിക്കുന്ന പാചക വാതകം അവിടെനിന്നാണ് വീടുകളിലേക്ക് വിതരണം ചെയ്യുക.

English Summary:

An open pit dug for City Gas Project pipeline inspection on a busy Kozhikode road sparks safety concerns among commuters due to inadequate warning signals. The pit, located near Nadakkavu Police Station on Kannur Road, is only marked by a thin strip of tape, posing risks especially during nighttime.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com