ADVERTISEMENT

കോഴിക്കോട്∙ ഇനി 13 ദിവസങ്ങൾ മാത്രമേയുള്ളൂ. കടൽക്കാറ്റേറ്റ് കഥ പറഞ്ഞ് സാഹിത്യത്തിന്റെ ലോകസഞ്ചാരികൾക്കൊപ്പം മൂന്നു ദിനരാത്രങ്ങൾ ചെലവഴിക്കാനുള്ള അവസരം ഇതാ എത്തിക്കഴിഞ്ഞു. നവംബർ 1 മുതൽ 3 വരെ കോഴിക്കോട് കടപ്പുറത്ത് മലയാള മനോരമ ഒരുക്കുന്ന ഹോർത്തൂസ് കലാ സാഹിത്യോത്സവത്തിനായി കാത്തിരിക്കുകയാണ് വായനാ സമൂഹം.

horthus-new-jpeg

മൂന്നു ദിവസം മുതിർന്നവർ വായനയ്ക്കും സംവാദത്തിനുമായി സമയം കണ്ടെത്തുമ്പോൾ കുഞ്ഞുങ്ങൾ എന്തുചെയ്യും. കുട്ടികൾക്കും യങ് അഡൽറ്റ് വിഭാഗത്തിലുള്ളവർക്കുമായി അനേകം പരിപാടികളും ഹോർത്തൂസിന്റെ ഭാഗമായി നടക്കാനിരിക്കുകയാണ്.   കളിയും കഥ പറച്ചിലും പാട്ടും നൃത്തവും ചായംപൂശലുമടക്കം അനേകം സർഗാത്മക പരിപാടികൾ ഉൾക്കൊള്ളുന്ന സെഷനുകളാണ് കുട്ടികൾക്കായി ഒരുങ്ങുന്നത്.

ലവ് ദ വേൾഡ് ടുഡേ മൂവ്മെന്റിലൂടെ ഇന്ത്യയിൽ ശ്രദ്ധേയയായ ദിപ്ന ദര്യാനാനി, കണക്കിന്റെ കളികളുമായി കുട്ടികളുടെ മനം കവർന്ന ഗൗരവ് ഭട്നാകർ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള അനേകം പ്രതിഭകൾ കുട്ടികളുമായി സംവദിക്കാനും ക്രിയാത്മക പരിപാടികൾ നടത്താനുമായി വരുന്നുണ്ട്.കലയും സാഹിത്യവും സംവാദവുമെല്ലാം മുതിർന്നവരുടേതു മാത്രമല്ല, കുഞ്ഞുങ്ങളുടേതു കൂടിയാണ്. അതുകൊണ്ട് മലയാള മനോരമ ഹോർത്തൂസിൽ പ്രത്യേക കിഡ്സ് പവലിയൻ തന്നെ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

The Malayala Manorama Hortus Literature Festival is coming to Kozhikode Beach this November! This three-day event features a vibrant lineup of activities for book lovers of all ages, including storytelling, games, music, and interactive sessions with renowned authors like Dipna Daryanani and Gaurav Bhatnagar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com