ADVERTISEMENT

പെരിന്തൽമണ്ണ∙ അസമിൽനിന്ന് പ്രണയം നടിച്ച് പെരിന്തൽമണ്ണയിൽ എത്തിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി പ്രസവിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. അസം സ്വദേശിയായ മരിഗ്‌നോ ശേഷ്ഗുരിയിൽ ജാഹിറുൽ ഇസ്‌ലാം(24), തച്ചനാട്ടുകര സ്വദേശിയായ കൂരിക്കാടൻ മുഹമ്മദ് ഷഹനാസ് ഷിബിൻ(23) എന്നിവരാണ് പിടിയിലായത്. കേസിൽ കൂടുതൽ പേരെ പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു.

ജാഹിറുൽ ഇസ്‌ലാം ആണ് പെൺകുട്ടിയെ പ്രണയം നടിച്ച് കൊണ്ടുവന്നത്. ഇയാൾ ലൈംഗികമായി ചൂഷണം ചെയ്യുകയും മറ്റുള്ളവരിൽനിന്ന് പണം വാങ്ങി പീഡനത്തിന് സൗകര്യം ചെയ്‌തുകൊടുക്കുകയും ചെയ്‌തു. ഗർഭിണിയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി പ്രസവിച്ചതോടെയാണ് പെരിന്തൽമണ്ണ പൊലീസിനു വിവരം ലഭിക്കുന്നത്. തുടർന്നു നടന്ന അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിലായത്. പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി അന്വേഷണം ഊർജിതമാക്കുമെന്ന് പെരിന്തൽമണ്ണ എസ്ഐ ഷിജോ സി.തങ്കച്ചൻ അറിയിച്ചു. എസ്ഐക്കു പുറമേ എഎസ്ഐ അനിത, എസ്‌സിപിഒമാരായ ഷജീർ, സത്താർ, സിപിഒ സൽമാൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com