ADVERTISEMENT

മുംബൈ∙ സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ഇൗ മാസം 23ന് നേരിട്ട് ഹാജരാകാൻ പുണെയിലെ പ്രത്യേക കോടതി നിർദേശിച്ചു. സവർക്കറുടെ സഹോദരന്റെ കൊച്ചുമകൻ സത്യകി സവർക്കർ നൽകിയ മാനനഷ്ടക്കേസിലാണ് സമൻസ്. 2023 മാർച്ചിൽ രാഹുൽ ലണ്ടനിൽ നടത്തിയ പരാമർശത്തിനെതിരെയാണ് സത്യകി പുണെ കോടതിയെ സമീപിച്ചത്.

സവർക്കറുടെ പേര് മോശമാക്കിയെന്നും കുടുംബത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചാണ് ഹർജി.  താനും സുഹൃത്തുക്കളും ചേർന്ന് ഒരിക്കൽ ഒരു മുസ്‌ലിമിനെ മർദിച്ചെന്നും അതിൽ സന്തോഷം തോന്നിയെന്നും വി.ഡി. സവർക്കർ പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന് 2023 മാർച്ചിൽ ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ പറഞ്ഞതായി സത്യകി ഹർജിയിൽ ആരോപിച്ചു. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും സവർക്കർ അത്തരത്തിൽ എഴുതിയിട്ടില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

English Summary:

Lok Sabha Opposition leader Rahul Gandhi has been summoned to appear before a Pune court on June 23rd in a defamation case concerning remarks he made about Vinayak Damodar Savarkar. The case was filed by Satyaki Savarkar, the grandson of Savarkar's brother, who alleges that Gandhi's statements tarnished the freedom fighter's image and hurt the family's sentiments.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com