ADVERTISEMENT

പാലക്കാട് ∙ ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുമ്പോൾ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപെട്ട അതിഥിത്തൊഴിലാളിയെ റെയിൽവേ പൊലീസ് രക്ഷപ്പെടുത്തി. പ്ലാറ്റ്ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിപിഒ കല്ലടിക്കോട് സ്വദേശി വി.എം.ഷക്കീറും സിപിഒമാരായ കല്ലേക്കുളങ്ങര സ്വദേശി ആർ.അഭിരാജും കമ്പ വള്ളിക്കോട് സ്വദേശി വൈ.അബു താഹിറുമാണു രക്ഷകരായത്.

ബുധനാഴ്ച രാത്രി 9.30നു പാലക്കാട് ജംക്‌ഷൻ റെയി‍ൽവേ സ്റ്റേഷനിലാണു സംഭവം. ദിബ്രുഗഡ്–കന്യാകുമാരി വിവേക് എക്സ്പ്രസിൽ എറണാകുളത്തേക്കു പോകുകയായിരുന്ന ബംഗാൾ സ്വദേശി സാമുൻ ഹഖ് ഭക്ഷണം വാങ്ങാൻ ട്രെയിനിൽ നിന്നിറങ്ങി. ട്രെയിൻ മുന്നോട്ടെടുത്തപ്പോൾ ഓടിക്കയറാൻ വന്ന സാമുൻ ഹഖിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷക്കീറും അഭിരാജും തടഞ്ഞെങ്കിലും ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നു. പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിലേക്കു വീണ ഇയാളെ ഷക്കീറും അഭിരാജും അബു താഹിറും ചേർന്നു വലിച്ചു കയറ്റുകയായിരുന്നു. ഇതിനിടെ ഇവരും ട്രെയിനിനടിയിലേക്കു വീഴേണ്ടതായിരുന്നെങ്കിലും ഭാഗ്യം തുണച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com