ADVERTISEMENT

മംഗലംഡാം∙മലയോര പാതകളിൽ കാട്ടുമൃഗങ്ങളുടെ ആക്രമണം പതിവായി. വഴിവിളക്കുകളോ മൊബൈൽ റെയ്ഞ്ചോ ഇല്ലാത്ത മംഗലംഡാം എർത്ത് ഡാം മുതൽ ഓടം തോട് വരെയുള്ള ഭാഗത്ത് യാത്രക്കിടയിൽ അപകടം സംഭവിച്ചാൽ അറിയാൻ വഴിയില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ വർഷങ്ങളിൽ കരിങ്കയത്ത് അടുത്തടുത്തായി കാട്ടുപന്നി ആക്രമണത്തിൽ രണ്ട് മരണങ്ങൾ സംഭവിച്ചിട്ടും  നിത്യേനയെന്നോണം അപകടങ്ങൾ ഉണ്ടായിട്ടും യാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരു സംവിധാനവും ഉണ്ടായിട്ടില്ല.

റോഡിന്റെ ഒരു വശം തേക്കിൻകാടായതുകൊണ്ട് പകൽ സമയങ്ങളിൽ പോലും കാട്ടുമൃഗങ്ങളുടെ ഭീഷണിയുള്ള സ്ഥലമാണിത്.കരിങ്കയം, ഓടം തോട്, കവളുപാറ, ചൂരുപാറ, വട്ടപ്പാറ , കുഞ്ചിയാർ പതി തുടങ്ങിയ മലയോര മേഖലകളിലായി നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലെ ജനങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. വർധിച്ചു വരുന്ന കാട്ടുമൃഗങ്ങളെ നിയന്ത്രിക്കാനും റോഡിൽ ജനങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്താനും  അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

English Summary:

The Mangalamdam-Odamthod road in Kerala has become a dangerous route due to a surge in wild animal attacks, particularly from wild boars. The lack of streetlights, mobile network coverage, and safety measures intensifies the risks for travelers, prompting urgent calls for intervention from authorities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com