ADVERTISEMENT

കുളനട ∙ അച്ചൻകോവിലാറിന്റെ കുളനട കരയിൽ തുമ്പമൺ താഴത്ത് തീരമിടിച്ചിൽ വീണ്ടും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ആറ്റിൽ ഒഴുക്ക് ശക്തമായതോടെയാണ് തീരമിടിയുന്നത്. തുമ്പമൺ താഴം തെക്കേപ്പുരയിൽ മുരളീധരൻ പിള്ള, പള്ളിയിൽ ശ്രീകുമാർ എന്നിവരുടെ വീടുകൾക്കും ഭീഷണിയാകും വിധം തീരമിടിച്ചിൽ വ്യാപകമായിട്ടുണ്ട്. ഈ ഭാഗത്തുള്ള തടയണയോട് ചേർന്ന കരഭാഗമാണ് ഇടിയുന്നത്. വാളാക്കോട്ടുപടി–തേവർതോട്ടക്കാവ് റോഡും ഉപയോഗശൂന്യമായി. മണ്ണിടിഞ്ഞതാണ് കാരണം. ഇതുവഴി കാൽനടയാത്ര പോലും ദുഷ്കരമായിട്ടുണ്ട്. 2018 പ്രളയം മുതൽ ഈ ഭാഗത്ത് തീരമിടിച്ചിൽ തുടരുന്നുണ്ട്. രാജേഷ് ഭവനിൽ സരസ്വതിയമ്മയുടെ വീടും സ്ഥലവും നേരത്തെ തന്നെ ഭീഷണിയിലാണ്. കലക്ടർക്കും മേജർ ഇറിഗേഷൻ അധികൃതർക്കും 2 വർഷം മുൻപ് തന്നെ പരാതി നൽകിയിരുന്നു. കുളനട പഞ്ചായത്ത് പ്രമേയം പാസാക്കി സമർപ്പിക്കുകയും ചെയ്തിരുന്നതാണ്. വീടുകൾക്കും ഭീഷണിയായതോടെ ഇക്കാര്യത്തിൽ അടിയന്തര പരിഹാര നടപടി വേണമെന്ന് വാർഡംഗം വി.ബി.സുജിത്ത് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com