ADVERTISEMENT

ഇട്ടിയപ്പാറ ∙ വ്യപാരികൾക്കും കെട്ടിട ഉടമകൾക്കും ദുരിതമായി ടെലിഫോൺ കേബിളുകൾ. കോന്നി–പ്ലാച്ചേരി പാതയുടെ പണിക്കിടെ മുറിഞ്ഞ കേബിളാണ് പലയിടങ്ങളിലും കെട്ടിടങ്ങളിൽ ചാരി വച്ചിക്കുന്നത്. റാന്നി ടെലിഫോൺ എക്സ്ചേഞ്ചിന്റെ പരിധിയിൽ ചെത്തോങ്കര–ബ്ലോക്കുപടി വരെ വൻതോതിൽ കേബിൾ പൊട്ടിയിരുന്നു. മണ്ണുമാന്തി ഉപയോഗിച്ച് ഓട, കലുങ്ക് എന്നിവ പണിതപ്പോഴാണ് ഒപ്റ്റിക് ഫൈബർ കേബിൾ അടക്കം പൊട്ടിച്ചത്.

പുതിയ കേബിളുകളെത്തിച്ച് കുറെ ബന്ധിപ്പിച്ചു. ബാക്കിയുള്ളവയാണ് പലിയിടത്തും ചുറ്റിക്കെട്ടി വച്ചിരിക്കുന്നത്. കച്ചവടക്കാർക്കും കെട്ടിട ഉടമകൾക്കും ഇതു പൊല്ലാപ്പാണ്. അടിയന്തിര ഘട്ടങ്ങളിൽ അവ മാറ്റാൻ ബിഎസ്എൻഎൽ ജീവനക്കാരെ കിട്ടാറില്ല. ജീവനക്കാരുടെ കുറവും പ്രശ്നം സൃഷ്ടിക്കുന്നു. ലാൻഡ് ഫോണുകൾ അധികം പേരും ഉപേക്ഷിച്ചതു മൂലം അവയ്ക്കായി ഉപയോഗിച്ചിരുന്ന കേബിളിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com