ADVERTISEMENT

സീതത്തോട് ∙ കഴിഞ്ഞ മാസം കുത്തി മറിച്ചതിന്റെ ബാക്കിയായ ഏതാനും മൂട് കപ്പ കൂടി ഉണ്ടായിരുന്നു. അതും കഴിഞ്ഞ രാത്രി കാട്ടുപന്നി കൂട്ടം കൊണ്ടു പോയി. ഒരു നേരം കഴിക്കാനുള്ളതു പോലും ബാക്കിവച്ചില്ല. ഇനി വയ്യാ. ഞാൻ തോറ്റു. മനസില്ലാ മനസോടെയാണ് പറയുന്നത്. ഈ പോക്ക് പോയാൽ കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്ന് പ്രസാദ്.

മൂന്നുകല്ല് ഗുരുമന്ദിരത്തിനു സമീപം റോഡിനോടു ചേർന്നായിരുന്നു രാജധാനി പ്രസാദിന്റെ കൃഷി. മിക്ക വിളകളും കൃഷി ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 4നു എത്തിയ കാട്ടുപന്നികൾ ഒട്ടേറെ മൂട് കപ്പകൾ തിന്നു.ഇതിനു ശേഷം ബാക്കിയുണ്ടായിരുന്ന കൃഷികൾക്കു കനത്ത സംരക്ഷണവും ഒരുക്കി. ഇനിയൊരു ആക്രമണം പ്രതീക്ഷിച്ചില്ല. അത്രയ്ക്കും ശക്തമായിട്ടായിരുന്നു ചുറ്റു വേലിയുടെ നിർമാണം.

ഇന്നലെ പുലർന്നപ്പോൾ കേട്ട വാർത്ത കാട്ടുപന്നികളുടെ വിളയാട്ടത്തെ സംബന്ധിച്ചായിരുന്നു. ഒന്നും അവശേഷിപ്പിച്ചില്ലെന്നു കേട്ടപ്പോൾ സങ്കടവും നിരാശയും തോന്നി. രാവിലെ  കാണാനുള്ള ശേഷി ഇല്ലാതിരുന്നതിനാൽ ഉച്ചയ്ക്കു ശേഷമാണ് അവിടേക്കു പോയത്. ഒന്നേ നോക്കിയുള്ളൂ. മനസിൽ ഒരു ഉറച്ച തീരുമാനം എടുത്തു. ഇതിനൊരു പരിഹാരം ഉണ്ടായ ശേഷമേ ഇനി കൃഷിയിലേക്കുള്ളൂ എന്ന്. എല്ലാ പഞ്ചായത്തുകളിലും പന്നിയെ വെടിവച്ച് കൊല്ലാനുള്ള പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. ഇവിടെ മാത്രം ഇതിനെ പറ്റി ആർക്കും ഒന്നും അറിയില്ലെന്നു മാത്രമാണ് പഞ്ചായത്തിന്റെ  മറുപടിയെന്ന് രാജധാനി പ്രസാദ് പറയുന്നു.

English Summary:

This poignant account from Seetathod tells the story of Prasad, a farmer grappling with the devastating impact of wild boars destroying his cassava crop. This incident underscores the larger challenges faced by rural farmers, from crop damage to income loss, pushing them towards abandoning their agricultural heritage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com