ADVERTISEMENT

പത്തനംതിട്ട ∙ പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും . പിഴ ഒടുക്കാതിരുന്നാൽ ഒരു മാസം അധിക കഠിനതടവ് അനുഭവിക്കണം. കുന്നന്താനം, മൈലക്കാട്, ഇല്ലത്ത് വീട്ടിൽ ജയിംസിന് (44) ആണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷ വിധിച്ചത്. 2022 നവംബറിൽ പ്രതിയുടെ വീട്ടിൽ വച്ചാണ് ലൈംഗികാതിക്രമം ഉണ്ടായത്. ബന്ധുക്കളുടെ പരാതിയിൽ കീഴ്‌വായ്പൂര് പൊലീസ് പോക്സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന വിപിൻ ഗോപിനാഥാണ്.

English Summary:

A court in Pathanamthitta, Kerala, sentenced a 44-year-old man to five years of rigorous imprisonment and a fine for sexually abusing a 13-year-old girl. The case was registered under the POCSO Act.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com