ADVERTISEMENT

വിഴിഞ്ഞം∙ രാജ്യാന്തര തുറമുഖത്തേക്ക് പുതിയ ഷിപ്‌ലൈൻ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ച് എത്തുന്നു. ലോകത്തിലെ മുൻനിര കമ്പനികളായ മേർസ്ക്, എംഎസ‌്സി തുടങ്ങിയ ഷിപ് ലൈനേഴ്സിനു പിന്നാലെ എവർഗ്രീൻഗ്രൂപ്പും വിഴിഞ്ഞത്തെ ലക്ഷ്യമിടുന്നതായി സൂചനയുണ്ട്. വലുപ്പത്തിൽ ലോകത്തെ തന്നെ മുൻനിര കപ്പലുകളുള്ളതാണ് എവർഗ്രീൻ ഗ്രൂപ്പ്.  ഇതിനു പിന്നാലെ ഫ്രാൻസ്–ജർമനി സംയുക്ത സംരംഭമായ സിഎംഎ, വൺ എന്നീ കമ്പനികളും വിഴി‍ഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകളുമായി എത്തുന്നതിനു താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളതായി ബന്ധപ്പെട്ടവർ പറയുന്നു.

പച്ചപ്പുള്ള തുറമുഖം
ചുരുങ്ങിയ നാളുകൾക്കുള്ളിൽ ലോകത്തെ ഷിപ്പിങ് കമ്പനികൾക്കിടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഇടം പിടിച്ചുവെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ബെർത്തിനോടടുത്തു ഡ്രജിങ് വേണ്ടാത്ത, സ്വാഭാവിക ആഴമുള്ള തുറമുഖമെന്നതാണ് പ്രധാന ആകർഷണം. തുറമുഖ അന്തരീക്ഷം പച്ചപ്പു നിറഞ്ഞതെന്നതും കപ്പൽ കമ്പനികളെ വിഴിഞ്ഞത്തെ ആകർഷകമാക്കുന്നുണ്ട്.

കണ്ടെയ്നർ  യാർഡുകൾക്കായി സ്ഥലം വാങ്ങുന്നു
പ്രമുഖ ഷിപ് ലൈനേഴ്സ് കമ്പനികൾ കണ്ടെയ്നറുകൾ സൂക്ഷിക്കുന്നതിനു വിശാല സ്ഥലം തേടുന്നതായും നെല്ലിമൂട് കേന്ദ്രമാക്കി 50 ഏക്കറോളം വാങ്ങിയതായും വിവരം. മറ്റൊരു കമ്പനി സ്ഥലലഭ്യത തേടുന്നതായും ബന്ധപ്പെട്ടവർ പറഞ്ഞു.

English Summary:

Vizhinjam International Seaport is rapidly becoming a preferred destination for major shipping companies like Evergreen, CMA CGM and ONE, drawn by its natural deep-water harbor, eco-friendly environment, and potential for growth. The port's success is attracting significant investment in land for container storage, signaling a bright future for Vizhinjam as a global logistics hub.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com