ADVERTISEMENT

തിരുവനന്തപുരം∙ പേരൂർക്കടയിലെ അലങ്കാര ചെടി വിൽപന കേന്ദ്രത്തിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂർ സ്വദേശിനിയുമായ വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ കുറ്റവാസനയും സ്വഭാവ വൈകല്യവും തെളിയിക്കാൻ 13 സാക്ഷികളെ കൂടുതലായി വിസ്തരിക്കാൻ അനുവദിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം അഡീഷനൽ സെഷൻസ് കോടതി അംഗീകരിച്ചു. 

കന്യാകുമാരി തോവാള വെളളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രനാണ്  പ്രതി  തിരുനെൽവേലി ആരൽവാമൊഴി വെളളമഠം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ, ഭാര്യ വാസന്തി, മകൾ അഭിശ്രീ എന്നിവരെ 2015ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ കഴിയവേയാണു പ്രതി ഹോട്ടൽ ജോലിക്കായി പേരൂർക്കട എത്തിയത്.പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.

English Summary:

The trial for the murder of Vineetha, a native of Nedumangad Karippur, takes a significant turn as the court grants permission to examine 13 additional witnesses. The accused, Rajendran, is currently out on bail for a separate triple murder case from 2015.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com