ADVERTISEMENT

തിരുവനന്തപുരം∙ പീഡനത്തിനിരയായി ജീവൻ പൊലിയുന്ന പെൺമക്കളുടെ ദുർവിധിയിൽ ദുഃഖവും അമർഷവുമായി ഉരുകുന്ന അമ്മമാരുടെ തേങ്ങലുകൾ അരങ്ങിലെത്തിച്ച് ചലച്ചിത്രതാരം ആശ ശരത്. സൂര്യ ഫെസ്റ്റിവലിൽ അവതരിപ്പിച്ച ‘മകളേ’ എന്ന നൃത്തശിൽപം ഹൃദയസ്പർശിയായി. സംവാദങ്ങൾക്കും ചൂടേറിയ ചർച്ചകൾക്കുമൊടുവിൽ പെൺമക്കളുടെ നിലവിളി അമ്മമനസ്സുകളിൽ മാത്രം എന്നും നിറഞ്ഞുനിൽക്കുമെന്ന സത്യം അരങ്ങിലെത്തിയപ്പോൾ ആ കണ്ണീരിന്റെ നൊമ്പരം കാണികളുടെ മനസ്സിലേക്കും പടർന്നു.

കൊൽക്കത്തയിൽ പീഡനത്തിരയായി കൊല്ലപ്പെട്ട യുവഡോക്ടറുടെ ദുരനുഭവം വിഷയമാക്കി അധ്യാപികയായ സുമി സുനിൽ മപ്പാട്ട് രചിച്ച് ശ്രീവത്സൻ ജെ. മേനോൻ സംഗീതം നൽകിയ നൃത്തശിൽപം അക്രമങ്ങളെ ചെറുത്തുനിൽക്കാനും പ്രതികരിക്കാനും  കെൽപുള്ള ‘നിർഭയ’മാരെ സൃഷ്ടിക്കണമെന്ന സന്ദേശം നൽകുന്നു. വിധു വിജയ്, ആര്യ വൃന്ദ എന്നിവരുടേതാണ് ആലാപനം. കലാകാരി, പൊതുപ്രവർത്തക, സ്ത്രീ, അമ്മ എന്നീ നിലകളിൽ ഇത്തരം അനീതികളോട് പ്രതികരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും തനിക്കറിയുന്ന കലാരൂപത്തിലൂടെ പ്രതികരിക്കുകയാണെന്നും ആശാ ശരത് പറഞ്ഞു.

English Summary:

Actress Asha Sharath delivers a heart-wrenching dance performance titled "Makale" at the Surya Festival. Inspired by real-life tragedies, the performance explores the grief and anger of mothers who have lost their daughters to violence, urging society to raise fearless individuals capable of resisting such atrocities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com