തീറ്റപ്പുല്ല് കയറ്റിയ ലോറി ദേശീയപാതയിൽ മറിഞ്ഞു; 3 മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു
Mail This Article
നെല്ലായി ∙ തീറ്റപ്പുല്ല് കയറ്റിവന്ന ലോറി ദേശീയപാത കൊളത്തൂർ തൂപ്പംകാവ് ക്ഷേത്രത്തിന് സമീപം മറിഞ്ഞ് 3 മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ആറിനായിരുന്നു സംഭവം. തമിഴ്‌നാട്ടിൽനിന്ന് മൂവാറ്റുപുഴയിലേക്കു പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുല്ലുകെട്ടുകൾ നീക്കി വാഹനങ്ങൾ ഒരു നിരയായി കടത്തിവിട്ട് ഗതാഗത തടസ്സത്തിന് താൽക്കാലിക പരിഹാരമുണ്ടാക്കി. മറിഞ്ഞുകിടന്ന ലോറി ഉയർത്താൻ ശ്രമം നടത്തിയെങ്കിലും പുല്ലുകെട്ടുകൾ തടസ്സമായി. തുടർന്ന് മണ്ണുമാന്ത്രിയന്ത്രം കൊണ്ടുവന്ന് ലോറിയിൽനിന്ന് പുല്ല് മാറ്റിയാണ് ലോറി ഉയർത്തിയത്.
3 വാഹനങ്ങൾ കൂട്ടിയിടിച്ചു, കാർ തകർന്നു
കൊടകര ∙ ഗാന്ധിനഗർ ജംക്ഷനു സമീപം ദേശീയപാതയിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ചു. തൃശൂർ ഭാഗത്തുനിന്ന് ചാലക്കുടി ഭാഗത്തേക്ക് പോയിരുന്ന ബസും കാറും ലോറിയുമാണ് അപകടത്തിൽപ്പെടത്. ലോറി കാറിനു പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ബസിന് പുറകിൽ ഇടിച്ചു കയറി. കാർ പൂർണമായും തകർന്നു.