ADVERTISEMENT

തൃപ്രയാർ ∙ എക്സൈസ് സംഘം നടത്തിയ മിന്നൽപരിശോധനയിൽ തളിക്കുളത്ത് നിന്ന് 2 കിലോ കഞ്ചാവ് പിടികൂടി. പരിശോധനയ്ക്കിടെ മുഖ്യപ്രതി വാടാനപ്പള്ളി ചിലങ്ക ജംക്‌ഷൻ തോപ്പിൽ ആഷിഖ് (32) ഓടിരക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന ബംഗാൾ സ്വദേശി മൊയ്ദുൾ ഷെയ്ക്കിനെ (27) കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജി.സുനിൽകുമാറിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രിയിൽ നടത്തിയ പരിശോധനയിലാണ് തളിക്കുളം പഞ്ചായത്ത് ഓഫിസിന്റെ മുന്നിൽ നിന്ന് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്.

 ഇവ കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ട ഒന്നാംപ്രതി ആഷിക് തൃപ്രയാർ, തളിക്കുളം, വാടാനപ്പള്ളി, എങ്ങണ്ടിയൂർ ഭാഗത്ത് കഞ്ചാവ്‌വിൽപ്പന നടത്തുന്ന മുഖ്യകണ്ണിയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളെ പിടികൂടുന്നതിന് അന്വേഷണം ഊർജിതമാക്കി.പ്രിവന്റീവ് ഓഫിസർമാരായ പി.കെ.സുധീരൻ, കെ.ആർ.ഹരിദാസ്, മറ്റു ഉദ്യോഗസ്ഥരായ സി.കെ.ചന്ദ്രൻ, എം.എൽ.മധു,വി.രാജേഷ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com