കാവ്യസൗരഭ്യം വിടർത്തി കായാമ്പൂവുകൾ
Mail This Article
കൊടുങ്ങല്ലൂർ∙ തെക്കേ നടയിൽ ആക്കപ്പിള്ളിൽ വിജയകുമാറിന്റെ വസതിയിൽ കാവ്യസൗരഭ്യം നിറയുന്ന കായാമ്പൂവുകൾ വിരിഞ്ഞു... ചെറു വൃക്ഷത്തിലാണ് നീലരത്നം വാരി വിതറിയതു പോലെ നീലപ്പൂക്കൾ നിറയെ പൂത്തത്. അഞ്ചുവർഷം മുൻപ് സുഹൃത്ത് നൽകിയ തൈ വിജയകുമാറും ഭാര്യ റിട്ട. അധ്യാപിക മീനയും ചേർന്നു നട്ടു വളർത്തി. ഒരാഴ്ച മുൻപ് ആറടി ഉയരത്തിലുള്ള ചെടി നിറയെ പൂക്കളുണ്ടായി. മെമിസിലോൺ എന്ന ശാസ്തീയ നാമത്തിൽ അറിയപ്പെടുന്ന ഇൗ ഔഷധസസ്യം സമുദ്ര നിരപ്പിൽ നിന്നു ആയിരം അടി ഉയരത്തിലാണു സാധാരണ കണ്ടു വരുന്നത്. സംസ്കൃതത്തിൽ കാശം എന്നും മലയാളത്തില കാശാവ് എന്നും ഇതു അറിയപ്പെടാറുണ്ട്. ഭാഗവതത്തിലാണു കായാമ്പുവിനെ കുറിച്ച് അറിയപ്പെടുന്ന ആദ്യ പരാമർശമുള്ളത്. കായാമ്പൂ വർണൻ എന്ന പേരും ശ്രീകൃഷ്ണനുണ്ട്. പ്രാചീന മലയാള കൃതിയായ രാമചരിതത്തിലും ചെറുശേരിയുടെ കൃഷ്ണഗാഥയിലും പല മനോഹര ദൃശ്യങ്ങൾക്കും ഉപമ കണ്ടെത്തുന്നതു കായമ്പൂവിലാണ്.