ADVERTISEMENT

പെരുമ്പിലാവ് ∙ കടവല്ലൂർ കൊള്ളഞ്ചേരി പാടശേഖരത്തിലെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം വറ്റിയത് മുണ്ടകൻ കൃഷിക്ക് ഒരുങ്ങുന്ന കർഷകരെ പ്രതിസന്ധിയിലാക്കി. ഈ ആഴ്ച നടീൽ പൂർത്തിയാക്കേണ്ടതായിരുന്നു. പാടത്ത്  ആവശ്യത്തിനു വെള്ളം ഇല്ലാതായതോടെ ഉഴവ് നടത്താൻ സാധിക്കാതെ നടീൽ നീട്ടിവയ്ക്കുകയായിരുന്നു. ഞാറ്റടികൾ  പറിച്ചു നടാനുള്ള മൂപ്പ് എത്തിയിട്ടുണ്ട്. നടീൽ ഇനിയും വൈകിയാൽ ഞാറ്റടികൾ ഉപയോഗശൂന്യമാകുമെന്ന ആശങ്കയിൽ പമ്പിങ് നടത്തി വെള്ളം എത്തിക്കാനുള്ള ശ്രമത്തിലാണു കർഷകർ. ഇതിനായി 16,000 രൂപയോളം ചെലവാക്കി ചാലുകൾ തയാറാക്കുകയും വൈദ്യുതിക്കു വേണ്ടി കെഎസ്ഇബിക്ക് പണം നൽകുകയും ചെയ്തു.

വടക്കുമുറി ഭാഗത്തുള്ള പൊതുകുളത്തിൽ നിന്നാണു വെള്ളം പമ്പ് ചെയ്യുന്നത്. കൃഷിയുടെ ആരംഭത്തിൽ ഇത്തരത്തിലുള്ള ജലക്ഷാമം മുൻപ് ഉണ്ടായിട്ടില്ലെന്നു കർഷകർ പറഞ്ഞു. പാടത്തിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ കുടിവെള്ള പദ്ധതികൾക്കു വേണ്ടി പൈപ്പിടൽ നടത്തിയിരുന്നു. ഇതിനെത്തുടർന്നു കാനകളും ചാലുകളും മൂടിപ്പോയതാണു വെള്ളം നേരത്തെ വറ്റാൻ കാരണമെന്നു പറയുന്നു. പാടത്തേക്കു മഴവെള്ളം എത്തിച്ചിരുന്ന ചാലുകളാണു ഇല്ലാതായത്. മഴ വിട്ടു നിൽക്കുകയും വെയിൽ കടുക്കുകയും ചെയ്തത് മുണ്ടകൻ കൃഷിക്കു പ്രതികൂലമാകുമെന്നു കർഷകർ പറയുന്നു. ഈ സ്ഥിതി തുടർന്നാൽ കൃഷി പരാജയമാകാനും സാധ്യതയുണ്ട്.

English Summary:

Time is running out for farmers in Kerala's Kadavallur Kollanchery region. Water scarcity threatens their Mundakan paddy cultivation, crucial for the Vishu festival. With seedlings ready for transplantation, farmers are in a desperate race against time to irrigate their fields and salvage their crops.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com