ADVERTISEMENT

ഗുരുവായൂർ ∙ നഗരത്തിരക്കിനു നടുവിലുള്ള ജിയുപി സ്കൂളിൽ ഭീതിയുണ്ടാക്കി പാമ്പ്. അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിനെ മുൾമുനയിലാക്കി ഒരു കുഞ്ഞൻ പാമ്പ് വിലസാൻ തുടങ്ങിയിട്ട് നാളേറെയായി. ഒടുവിൽ ഇന്നലെ സിവിൽ ഡിഫൻസ് വൊളന്റിയർ പ്രബീഷ് പാമ്പിനെ പിടികൂടി കൊണ്ടുപോയി. സ്കൂളിന്റെ പിന്നിലെ മതിലും ബസ് സ്റ്റാൻഡും സമീപത്തെ പഴയ കടകളും പൊളിച്ച് ബസ് സ്റ്റാൻഡ് പണി തുടങ്ങിയതോടെയാണ് ഇരിപ്പിടം നഷ്ടമായ പാമ്പ് സ്കൂളിൽ കയറിയതെന്നു കരുതുന്നു. സ്ഥിരമായി പാമ്പിനെ കണ്ടു തുടങ്ങിയതോടെ കുട്ടികൾ കൂട്ട നിലവിളിയായി. 

നഗരസഭാ‌ധികൃതർ സ്കൂൾ ഗ്രൗണ്ടിലെ മാളങ്ങളും പൊത്തുകളും മുഴുവൻ അടച്ചു. സ്ഥലം വൃത്തിയാക്കി. വീണ്ടും പാമ്പിനെ കണ്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ഇതോടെ പ്രധാനാധ്യാപിക ഇ.കെ.സിന്ധു സ്കൂളിന് ഒരു ദിവസം അവധി നൽകി. ആ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥരും നഗരസഭാധികൃതരും അധ്യാപകരും ചേർന്നു തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്നും കുട്ടികൾ പാമ്പിനെ കണ്ടു. പാമ്പിനെ പിടികൂടിയതോടെ ആശ്വാസത്തിലാണ് എല്ലാവരും.

English Summary:

A snake found refuge in GUP School, Guruvayur, after its habitat was disturbed. This caused days of anxiety for students and staff until a volunteer finally captured it. The incident highlights the impact of urban development on wildlife.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com