ADVERTISEMENT

ഗൂഡല്ലൂർ ∙ വീടിനു സമീപം നിർത്തിയിട്ട ജീപ്പ് കാട്ടാന തകർത്തു. ധർമഗിരിയിലെ ഷിബുവിന്റെ ജീപ്പ് ആണ് ഇന്നലെ രാവിലെ കാട്ടാന തകർത്തത്. ഷിബുവിന്റെ വീടിനു സമീപത്തുള്ള കൃഷിയിടത്തിൽ നിർത്തിയിട്ടതാണു ജീപ്പ്. സമീപത്തുണ്ടായിരുന്നവർ ബഹളം വച്ചതോടെ കാട്ടാന വനത്തിലേക്കു പോയി. പ്രദേശത്ത് സ്ഥിരം ശല്യക്കാരനായ കാട്ടാനയാണ് ആക്രമണം നടത്തിയത്.

കാട്ടാന  ആക്രമണത്തിൽ പരുക്കേറ്റ വീട്ടമ്മയെ സ്വദേശത്തേക്കു കൊണ്ടു പോകും
ഗൂഡല്ലൂർ ∙ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ കോട്ടയം സ്വദേശിനി തങ്കമ്മ ഭാസ്കരനെ തുടർചികിത്സയ്ക്കു സ്വദേശത്തേക്കു കൊണ്ടുപോകാൻ നടപടി. നിലവിൽ ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്കു മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് ഗൂഡല്ലൂർ എംഎൽഎ പൊൻ ജയശീലൻ ഇടപെട്ടിരുന്നു. അദ്ദേഹം തങ്കമ്മയെ മെഡിക്കൽ കോളജിൽ സന്ദർശിക്കുകയും ചെയ്തു. വനംവകുപ്പിൽ നിന്നു സഹായധനം നൽകാൻ നടപടി ആരംഭിച്ചതായും നാട്ടിലേക്ക് പോകാൻ ആംബുലൻസ് സേവനം ലഭ്യമാക്കിയതായും എംഎൽഎ പറഞ്ഞു. കോട്ടയത്തുനിന്നു മൈസൂരുവിലേക്കു പുറപ്പെട്ട യാത്രാ സംഘത്തിലുണ്ടായിരുന്ന തങ്കമ്മയെ കഴിഞ്ഞ ശനിയാഴ്ചയാണു കാട്ടാന ആക്രമിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com