ADVERTISEMENT

കേണിച്ചിറ ∙ പൂതാടി - മീനങ്ങാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തകർന്ന രണ്ട് നടപ്പാലങ്ങൾ നന്നാക്കാൻ നടപടിയില്ല. പൂതാടി പഞ്ചായത്തിൽ നരസി പുഴയ്ക്ക് കുറുകെയുള്ള കല്ലൂർക്കുന്ന് ചോയിക്കൊല്ലി നടപ്പാലവും, മടൂർ - വാകേരി റോഡിലെ മടൂർ പാലവുമാണ് തകർന്ന് കിടക്കുന്നത്. ഇരു പാലങ്ങളും തകർന്നിട്ട് വർഷങ്ങളായെങ്കിലും പുതുക്കിപ്പണിയാൻ നടപടിയില്ല. 20 വർഷം മുൻപ് നിർമിച്ച ഈ നടപ്പാലങ്ങളുടെ കൈവരികൾ പൂർണമായി തകർന്നതിനു പുറമേ കുത്തൊഴുക്കിൽ പാലത്തിന്റെ വശങ്ങൾ ഇടിഞ്ഞ് നശിച്ച അവസ്ഥയാണ്.

മടൂർ - വാകേരി റോഡിലെ മടൂർ നടപ്പാലത്തിന്റെ വശങ്ങൾ ഇടിഞ്ഞു നശിച്ച നിലയിൽ.
മടൂർ - വാകേരി റോഡിലെ മടൂർ നടപ്പാലത്തിന്റെ വശങ്ങൾ ഇടിഞ്ഞു നശിച്ച നിലയിൽ.

ഇടിഞ്ഞുപോയ ഭാഗത്ത് കമുകും മറ്റുമിട്ട് മറ്റൊരു പാലം നിർമിച്ച് സാഹസപ്പെട്ടാണ് യാത്രക്കാർ പാലത്തിലേക്ക് കയറുന്നത്. ഇതിനെല്ലാം പുറമേ നിലവിലുള്ള പാലങ്ങളുടെ തൂണും ബീമും അടക്കമുള്ള ഭാഗങ്ങളും ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്. വൃന്ദാവൻ, ചോയികൊല്ലി, മടൂർ തുടങ്ങിയ ഊരുകളിലെ നൂറുകണക്കിന് കുടുംബങ്ങളും വിദ്യാർഥികളും സഞ്ചരിക്കുന്നത് ഈ പാലങ്ങളിലൂടെയാണ്.  പ്രദേശത്തെ കർഷകർ അടക്കമുള്ളവർ ഉൽപന്നങ്ങളുമായി ബത്തേരി, ബീനാച്ചി, കേണിച്ചിറ എന്നിവിടങ്ങളിൽ എളുപ്പത്തിൽ എത്തിപ്പെടാനും ഈ പാലങ്ങളാണു ഉപയോഗിക്കുന്നത്.

English Summary:

Two vital footbridges connecting communities in Poothathadi and Meenangadi panchayats have been left in a state of disrepair for years. The Kalloorkunnu-Choyikkolli bridge and the Madoor bridge are both severely damaged, posing safety risks and hindering access for residents. Despite pleas for action, no repairs have been undertaken.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com