ADVERTISEMENT

പനമരം∙ ടൗണിന് സമീപം രണ്ടിടത്ത് ആക്രമണം നടത്തിയ സംഘത്തിലെ മൂന്നാമനും പിടിയിൽ. അഞ്ചുകുന്ന് കുളത്താറ ഊരിലെ ഉണ്ണി (19) ആണ് ഇന്നലെ പിടിയിലായത്. 2023ൽ കമ്പളക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പോക്സോ കേസിലും പ്രതിയാണ് ഉണ്ണി. ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ മൂവർ സംഘത്തിലെ രണ്ടുപേർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. 3ദിവസം മുൻപ് ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ കടയിലായിരുന്നു ആക്രമണം.

സിഗരറ്റ് ഇല്ലെന്നു പറഞ്ഞതിനെ തുടർന്നു കെഎസ്ആർടിസി ജീവനക്കാരൻ ഇരട്ടപ്പറമ്പിൽ അനിൽകുമാറിനെ ആക്രമിച്ചു പരുക്കേൽപിക്കുകയും കടയിലെ സാധനസാമഗ്രികൾ അടിച്ചു തകർക്കുകയും നടവയൽ റോഡിന് സമീപത്തെ മണന്തല ഹബീബിന്റെ വീട്ടുമുറ്റത്തെത്തി ചെടിച്ചട്ടികൾ തകർക്കുകയും ജനൽ ചില്ലുകൾ എറിഞ്ഞുടയ്ക്കുകയും ചെയ്തു. കേസ് എടുത്ത് ഊരുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മൂവരും പിടിയിലായത്.

English Summary:

Police in Panamaram have arrested a third suspect, identified as 19-year-old Unni, in connection with recent attacks. Unni is also facing charges in a separate POCSO case from earlier this year. This arrest follows the apprehension of two other individuals allegedly involved in the same incident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com