ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ നവകേരള സദസുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ക്കു യാതൊരു കുറവുമില്ല. ഇതിനിടെ നവകേരള സദസ്സില്‍ പങ്കെടുക്കാത്തതിന് സിപിഎം പ്രവര്‍ത്തകനായ മകന്‍ സര്‍ക്കാര്‍ ജീവനക്കാരനായ പിതാവിന്‍റെ കാല്‍ തല്ലിയൊടിച്ചെന്ന  അവകാശവാദവുമായി ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

ഈ മൊരം കഴുതകളോടാണ് മറ്റുള്ളവർ തർക്കിച്ചു ജയിക്കാൻ നോക്കുന്നത് എന്ന കുറിപ്പുമായാണ് ചിത്രം ഉൾപ്പെട്ട പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം.

റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് ഉൾപ്പെടുത്തിയാണ് പോസ്റ്റ് പ്രചരിക്കുന്നത്. കീവേഡുകളുപയോഗിച്ച് നടത്തിയ തിരച്ചിലിൽ നിരവധിപേർ ഈ സ്ക്രീൻഷോട്ട് ഷെയർ ചെയ്തതായി കണ്ടെത്തി. ഈ വാർത്ത റിപ്പോർട്ടർ നൽകിയിട്ടുണ്ടോ എന്ന് ഞങ്ങൾ നടത്തിയ പരിശോധനയിൽ ഇത്തരമൊരു വാർത്ത കണ്ടെത്താൻ സാധിച്ചില്ല.

മറ്റ് മാധ്യമങ്ങളിലും ഇത്തരമൊരു വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് ഞങ്ങൾ തിരഞ്ഞു. ഇത്തരമൊരു സംഭവം നവ കേരള സദസുമായി ബന്ധപ്പെട്ട് എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് വ്യക്തമായി.

∙ വാസ്തവം

നവകേരള സദസ്സില്‍ പങ്കെടുക്കാത്തതിന് സിപിഎം പ്രവര്‍ത്തകനായ മകന്‍ പിതാവിന്‍റെ കാല്‍ തല്ലിയൊടിച്ചെന്ന  അവകാശവാദവുമായി പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് വ്യാജമാണ്. നവകേരള സദസുമായി ബന്ധപ്പെട്ട് ഇത്തരമൊരു സംഭവം എവിടെയും നടന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

English Summary: The screen shot circulating claiming that son slapped his father's leg for not attending the Navakerala meeting is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com