ADVERTISEMENT

റിയാദ് ∙  സൗദി അറേബ്യയിൽ 2025ലെ പ്രഥമ ഒളിംപിക് ഇ- സ്‌പോർട്‌സ് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിന് ദേശീയ ഒളിംപിക് കമ്മിറ്റിയുമായി (എൻഒസി) പങ്കാളികളായായി രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി). ഐഒസിയും സൗദി എൻഒസിയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ കാലാവധി 12 വർഷമായിരിക്കും. 

ഐഒസിയുമായി സഹകരിക്കുന്നതിലും കായികരംഗത്ത് പുതിയൊരു യുഗം സ്വാഗതം ചെയ്യാനും സൗദി അറേബ്യ വളരെയധികം ആവേശഭരിതരാണെന്ന് കായിക മന്ത്രിയും സൗദി അറേബ്യൻ ഒളിംപിക് പാരാലിംപിക് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരൻ പറഞ്ഞു. ഒളിംപിക് ഗെയിംസിൽ പങ്കെടുക്കുക എന്നത് ഏതൊരു കായികതാരത്തിനും നേടാനാകുന്ന ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ്.  ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കായികതാരങ്ങൾക്ക് പുതിയ സ്വപ്നങ്ങളും പുതിയ അഭിലാഷങ്ങളും പ്രചോദിപ്പിക്കാൻ കഴിവുള്ള  ഒളിംപിക് ചരിത്രത്തിൽ ഒരു പുതിയ അധ്യായം എഴുതുന്നതിനെ പിന്തുണയ്ക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 23 ദശലക്ഷത്തിലധികം ഗെയിമർമാരാണ് രാജ്യത്തുള്ളത്. സൗദി അറേബ്യയിൽ കായികരംഗത്ത് മൊത്തത്തിൽ ഗണ്യമായ വളർച്ച കൈവരിച്ച സമയം കൂടിയാണിത്. വിഷൻ 2030-ന് കീഴിൽ രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനമാണ് ഇത് അടയാളപ്പെടുത്തുന്നത്. 2018 മുതൽ, 100-ലധികം സ്‌പോർട്‌സ് ഇവന്റുകളാണ് രാജ്യത്ത് നടക്കുന്നത്. 2.6 ദശലക്ഷത്തിലധികം കായിക പ്രേമികളെ ആകർഷിക്കുന്ന ഇ - സ്‌പോർട്‌സ്, ഫുട്‌ബോൾ, മോട്ടോർസ്‌പോർട്‌സ്, ടെന്നീസ്, ഇക്വസ്‌ട്രിയൻ, ഗോൾഫ് എന്നിവയുൾപ്പെടെ ആൺ-പെൺ അത്‌ലറ്റുകൾക്കുള്ള രാജ്യാന്തര ഇവന്റുകളും രാജ്യത്ത് നടക്കുന്നുണ്ട്.

രാജ്യത്തിന്റെ മൊത്തത്തിലുള്ള കായിക പങ്കാളിത്തം 2015 മുതൽ രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 50 ശതമാനമായി. മൂന്നിരട്ടിയായാണ് ഇത് വർദ്ധിച്ചിരിക്കുന്നത്.  ഈ സമയത്ത് സ്‌പോർട്‌സ് ഫെഡറേഷനുകളുടെ എണ്ണവും മൂന്നിരട്ടിയായി വർദ്ധിച്ചു. സൗദി ഇ സ്‌പോർട്‌സ് ഫെഡറേഷൻ 32 ൽ നിന്ന് 98 ആയി വളർന്നത് ഒരു ഉദാഹരണമാണ്. 

സ്ത്രീകളുടെ കായിക വിനോദവും ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. രാജ്യത്തിലെ 23 ദശലക്ഷം ഗെയിമർമാരിൽ പകുതിയോളം സ്ത്രീകളാണ്.  ഇപ്പോൾ 330,000-ത്തിലധികം രജിസ്റ്റർ ചെയ്ത വനിതാ അത്‌ലറ്റുകളും 40-ഓളം വനിതാ ദേശീയ ടീമുകളും മത്സരിക്കുന്നുണ്ട്.  

ഗ്രാസ്‌റൂട്ട് സ്‌പോർട്‌സും അഭിവൃദ്ധി പ്രാപിക്കുന്നു. എല്ലാ പെൺകുട്ടികൾക്കും സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാണ് സ്‌പോർട്. ഓരോ ആഴ്‌ചയും സ്‌കൂൾ ഫുട്‌ബോൾ ലീഗിൽ കളിക്കുന്ന 70,000 സ്‌കൂൾ വിദ്യാർഥിനികൾ പ്രകടമാക്കുന്നത്.  സ്‌പോർട്‌സ് കളിക്കുന്നതിനു പുറമേ, എല്ലാ സ്‌പോർട്‌സ് ഫെഡറേഷനുകളുടെയും ബോർഡുകളിൽ സ്ത്രീ പ്രാതിനിധ്യമുണ്ട്. ഏഴ് വനിതാ ഫെഡറേഷൻ പ്രസിഡന്റുമാർ ഉൾപ്പെടെ 100-ലധികം സ്ത്രീകളെ ഇപ്പോൾ നിയമിച്ചിട്ടുണ്ട്.  കൂടാതെ, എല്ലാ സ്ത്രീ-പുരുഷ അത്‌ലറ്റുകൾക്കും അവരുടെ കായികരംഗത്ത് ദേശീയ ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഒരേ തലത്തിലുള്ള ശമ്പളം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌പോർട്‌സിലെ സ്ത്രീ പങ്കാളിത്തത്തിന്റെ വർദ്ധിച്ചുവരുന്ന പ്രവണതകൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.  വിഷൻ 2030 ന് കീഴിൽ കായികരംഗത്തും സമൂഹത്തിലും മൊത്തത്തിൽ സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കാനുള്ള ബഹുമതിയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വവും ലഭിച്ചെന്നും ഐഒസി അംഗവും സൗദി അറേബ്യൻ ഒളിംപിക് പാരാലിംപിക് കമ്മിറ്റിയുടെ ഡയറക്ടർ ബോർഡ് അംഗവും വനിതാ കമ്മിറ്റി പ്രസിഡന്റുമായ റീമ ബന്ദർ അൽ-സൗദ് രാജകുമാരി പറഞ്ഞു. കൂടാതെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും കായികരംഗത്തെ മികച്ച സ്വാധീനമുണ്ടെന്നും  സുരക്ഷിതവും ഉൾക്കൊള്ളുന്നതുമായ സ്ഥലത്ത് ലോകമെമ്പാടുമുള്ള കൂടുതൽ സ്ത്രീ പങ്കാളിത്തത്തിനുള്ള അവസരമായി ഒളിംപിക് ഇ - സ്‌പോർട്‌സ് ഗെയിംസിനെ കാണുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

English Summary:

Saudi Arabia to host first Olympic eSports Games in 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com