ADVERTISEMENT

കുവൈത്ത് സിറ്റി ∙  രാജ്യവ്യാപകമായി റസിഡൻസി നിയമങ്ങൾ ലംഘിച്ചു കഴിയുന്നവരെ കണ്ടെത്താൻ പരിശോധന പരിശോധന ഊർജ്ജിതമാക്കിയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ ഭാഗങ്ങളിലും പൊലീസ് പട്രോളിങ് സജീവമാക്കിയിട്ടുണ്ട്. സംശയം തോന്നുന്ന ആളുകളെ സിവിൽ ഐഡി പരിശോധിച്ച ശേഷം മാത്രമേ വിടുകയുള്ളൂ.

കഴിഞ്ഞ ദിവസം ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ മിന്നൽ പരിശോധന നടത്തി. പൊലീസ്, ട്രാഫിക് വകുപ്പുകൾ സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. റസിഡൻസി കാലാവധി കഴിഞ്ഞവർ ഉൾപ്പെടെ നിരവധി വിദേശികളെ പിടികൂടി. ഇവരെ നിയമനടപടികൾക്കും നാടുകടത്തലിനും ആയി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തതു

റസിഡൻസി നിയമലംഘകരെയും കുറ്റവാളികളെയും പിടികൂടുന്നതിനായി രാജ്യവ്യാപകമായി സുരക്ഷാ ക്യാംപെയ്ൻ തുടരുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വ്യക്തമാക്കി. നിയമലംഘകരെ കുറിച്ചുള്ള വിവരങ്ങൾ എമർജൻസി ഫോൺ നമ്പർ ആയ 112 വഴി റിപ്പോർട്ട് ചെയ്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

English Summary:

Security Targets Visa Violators in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com